വര്‍ഷങ്ങളായി കേരള ഫീഡ്സിന്റെ കാലിത്തീറ്റ വാങ്ങിയിരുന്ന ക്ഷീരകര്‍ഷകരില്‍ ഭൂരിഭാഗവും ഇന്ന് സ്വകാര്യ കമ്പനികളുടെ ഉൽപ്പന്നങ്ങളിലേയ്ക്ക് മാറി. വില കുത്തനെ കൂടിയതിനൊപ്പം കിട്ടുന്ന തീറ്റയുടെ ഗുണനിലവാരം ശരാശരിയിലും താഴ്ന്നുവെന്നാണ് കര്‍ഷകരുടെ പരാതി. തീറ്റയുടെ ചേരുവകൾ നിശ്ചയിക്കുന്നതിൽ നിന്ന് വിദഗ്ധ ഡോക്ടർമാരെ ഒഴിവാക്കിയതും കേരള ഫീഡ്സിന് തിരിച്ചടിയായി.
സര്‍ക്കാര്‍ സേവനങ്ങളില്‍ പൂര്‍ണ വിശ്വാസമുള്ളതിനാല്‍ കേരളാ ഫീഡ്സിന്റെ കാലിത്തീറ്റ മുടക്കമില്ലാതെ ഉപയോഗിച്ചു കൊണ്ടിരുന്ന മുരളീധരനെ പോലെയുള്ള കർഷകർ കേരളാ ഫീഡ്സിന്റെ തീറ്റ നല്‍കിയാല്‍ മിണ്ടാപ്രാണികള്‍ മുഖംതിരിയ്ക്കുന്ന സ്ഥിതിയായതോടെയാണ് കേരള ഫീഡ്സിനെ കൈവിട്ടത്.. പാലിനൊപ്പം ഗുണവും കുറഞ്ഞു. ഇതോടെ കൂടിയ വിലയ്ക്ക് മറ്റ് സ്വകാര്യ തീറ്റക്കമ്പനികളെ കര്‍ഷകര്‍ക്ക് ആശ്രയിക്കേണ്ടിവന്നു.
നിലവാരമില്ലാത്ത തീറ്റ വാങ്ങേണ്ടതില്ലെന്ന് കര്‍ഷകര്‍ തീരുമാനിച്ചതോടെയാണ് കേരളാ ഫീഡ്സിന്റെ പ്ലാന്റുകളില്‍ തീറ്റ കുന്നുകൂടിയത്. കാലത്തീറ്റയുടെ ചേരുവകള്‍ നിശ്ചയിച്ചിരുന്നത് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോക്ടര്‍മാരായിരുന്നു. ഇതിനെ മറികടന്ന് വയനാട്ടില്‍ നിന്നുള്ള ജൂനിയര്‍ ഡോക്ടറുടെ സേവനം തേടി. ഈ പരിഷ്കാരം ഗുണം ചെയ്തില്ലെന്ന് മാത്രമല്ല കേരളാ ഫീഡ്സിനെ കാര്യമായി തളര്‍ത്തുകയും ചെയ്തു. നഷ്ടക്കണക്കിനിടയിലും ഗുണമേന്‍മ ഉയര്‍ത്തുന്നതിനോ ക്ഷീരസംഘങ്ങള്‍ വഴിയുള്ള തീറ്റ വിതരണത്തിനോ ശ്രമമുണ്ടായില്ല.