ആഴങ്ങളിലും വേർപിരിയാതെ ഉറ്റസുഹൃത്തുക്കൾ. ഒന്നു മുതൽ പത്താം ക്ലാസുവരെ ഒരേ സ്കൂളിലായിരുന്നു സിദ്ധാർഥിന്റെയും വിവേകിന്റെയും പഠനം. ഒടുവിൽ കരമനയാറ്റിൽ അരുവിപ്പുറം കടവിൽ മറഞ്ഞതും ഒരുമിച്ച്. ഹയർ സെക്കൻഡറിക്കാണ് ഇരുവരും വേവ്വേറെ സ്കൂളിലെത്തുന്നത്. എങ്കിലും ചങ്ങാത്തത്തിന് ഇടവേള ഉണ്ടായില്ല. പേയാട് കുണ്ടമൺകടവിലെ സുഹൃത്ത് ഹരിപ്രസാദിന്റെ പിറന്നാൾ ദിനത്തിൽ.
ഒപ്പം പഠിച്ചിരുന്നവരെയും കൂടെകൂട്ടിയാണ് ഇരുവരുമെത്തിയത്. പിറന്നാൾ സദ്യയും കഴിച്ചാണു കുളിക്കാനായി സമീപത്തെ അരുവിപ്പുറം കടവിലെത്തുന്നത്. ആനക്കയത്തിൽ അകപ്പെട്ട കൂട്ടുകാരൻ സിദ്ധാർഥിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു വിവേകും ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കരമനയാറിൽ വെള്ളവും അടിയൊഴുക്കും കൂടുതലായിരുന്നു.