E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അണ്ടര്‍ 17 ലോകകപ്പില്‍ അടുത്ത മല്‍സരം മുതല്‍ കുടിവെള്ള വിതരണം സൗജന്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിലെ അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് മല്‍സരത്തിനിടെ കാണികള്‍ക്കുണ്ടായ അസൗകര്യങ്ങള്‍ പരിഹരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ എ.പി.എം.മുഹമ്മദ് ഹനീഷ്. സ്റ്റേഡിയത്തിലെ കുടിവെള്ളവിതരണം സര്‍ക്കാര്‍ ഏറ്റെടുക്കും. ഭക്ഷണവിതരണത്തിനും മതിയായ സൗകര്യമുണ്ടാക്കുമെന്ന് അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. 

മല്‍സരങ്ങള്‍ കാണാന്‍ എത്തിയവര്‍ക്ക് കുടിവെളളം പോലും ലഭ്യമാക്കാത്തതാണ് ഇന്നലെ കടുത്ത രോഷത്തിന് കാരണമാക്കിയത്. ശുചിമുറികളുടെ വൃത്തിയില്ലായ്മയും വലച്ചതോടെ ശക്തമായ പ്രതിഷേധത്തിനും കൊച്ചി രാജ്യാന്തര സ്റ്റേഡിയം സാക്ഷിയായി. കുടിവെളളമായിരുന്നു പ്രധാന പ്രശ്നം. ഉച്ചയ്ക്ക് രണ്ടു മണി മുതലേ സ്റ്റേഡിയത്തിനുളളില്‍ കയറിയവര്‍ തുളളി വെളളം കിട്ടാതെ വലഞ്ഞു. മതിയായ എണ്ണം കുടിവെളള കൗണ്ടറുകള്‍ ഇല്ലാഞ്ഞതിനാല്‍ കുപ്പിയൊന്നിന് അഞ്ഞൂറ് രൂപ വരെ നല്‍കേണ്ടി വന്നു കാണികളില്‍ ചിലര്‍ക്ക്. ശുചിമുറിയുടെ കാര്യമായിരുന്നു പരമദയനീയം.കയറാനറയ്ക്കും വിധം വെളളം നിറഞ്ഞതോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സ്റ്റേഡിയത്തിലെ ശുചിമുറികളത്രയും ഉപയോഗശൂന്യമായി. 

ഗതികെട്ടതോടെ കാണികള്‍ പ്രതിഷേധം പരസ്യമാക്കി. സ്റ്റേഡിയത്തിനുളളില്‍ അമിത വിലയീടാക്കി പ്രവര്‍ത്തിച്ചിരുന്ന കുടിവെളള കൗണ്ടറുകള്‍ കാണികള്‍ സംഘടിച്ച് തല്ലിത്തകര്‍ത്തു. എംഎല്‍എമാരും മുന്‍ ഇന്ത്യന്‍ താരങ്ങളുമുള്‍പ്പെടെയുളളവര്‍ക്ക് സ്റ്റേഡിയത്തില്‍ മതിയായ പരിഗണന നല്‍കിയില്ലെന്ന ആരോപണവും സംഘാടകര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.