യു ഡി എഫിന്റെ രാപ്പകൽ സമരത്തിന് പിന്തുണയുമായി കേരള കോൺഗ്രസ് എം. നേതാവ് പി.ജെ. ജോസഫ്. തൊടുപുഴയിലെ സമരപ്പന്തലിലെത്തിയ അദ്ദേഹം സംസ്ഥാന, കേന്ദ്ര സർക്കാരുകളെ വിമർശിച്ചു. രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല യു.ഡി.എഫ് വേദിയിലെത്തിയതെന്ന് പി.ജെ. ജോസഫ് പിന്നീട് വിശദീകരിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പി.ജെ.ജോസഫ് യു ഡി എഫ് രാപ്പകൽ സമരപ്പന്തലിൽ എത്തിയത്. ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉൾപ്പെടെയുള്ള നേതാക്കൾ ജോസഫിനെ സ്വീകരിച്ചു. യു ഡി എഫ് നേതാക്കളോടൊപ്പം വേദി പങ്കിട്ട പി.ജെ.ജോസഫ് സർക്കാർ നയങ്ങളെ വിമർശിച്ച് പ്രസംഗിച്ചു. പതിനഞ്ച് മിനിറ്റിലേറെ സമരപ്പന്തലിൽ തുടർന്നു. കേരള കോൺഗ്രസ് എം മുന്നണി വിട്ട ശേഷം ആദ്യമായാണ് പി.ജെ ജോസഫ് യു ഡി എഫ് വേദിയിലെത്തുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം ഉയർന്നതോടെ വിശദീകരണവുമായി പി.ജെ.ജോസഫ് തന്നെ രംഗതെത്തി.
പി.ജെ. ജോസഫ് രാപ്പകല്‍ സമത്തില്‍ പങ്കെടുത്തതില്‍ അസ്വാഭാവികതയില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പ്രതികരിച്ചു