നിയമനാംഗീകാരം ലഭിക്കാതെ സംസ്ഥാനത്തെ പതിനായിരത്തിലധികം എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍. 2016നുശേഷം ജോലിയില്‍ പ്രവേശിച്ച അധ്യാപകരാണ് തസ്തിക പുനര്‍ നിര്‍ണയം നടക്കാത്തതിനാല്‍ വെട്ടിലായിരിക്കുന്നത്.
അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ കഴിഞ്ഞമാസം 28നു മുൻപ് തീരുമാനമെടുക്കണമെന്നായിരുന്നു ജില്ലാ ഒാഫിസർമാർക്ക് ലഭിച്ച നിർദേശം. എന്നാൽ അപേക്ഷകളെല്ലാം ഭൂരിഭാഗം ജില്ലാ ഒാഫിസർമാരും തിരിച്ചയച്ചു. 2016-17 അധ്യയനവർഷത്തിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഡിസംബർ മാസം നിലവിൽ വന്ന വിദ്യാഭ്യാസ നിയമപ്രകാരമാണ് നിയമനം നിഷേധിച്ചത്. വിരമിക്കൽ, രാജിസ്ഥാനക്കയറ്റം, അധിക തസ്തിക എന്നിങ്ങനെ ഒഴിവുവന്ന തസ്തികകളിലുള്ള പതിനായിരിത്തിലധികം അധ്യാപകരുടെ അപേക്ഷകൾക്കാണ് തീർപ്പുകൽപ്പിക്കാത്തത്.
അധ്യാപനത്തിനുള്ള അധികയോഗ്യതയായ കെ.ടെറ്റിന്റെ പേരിലും ചില അപേക്ഷകൾ തള്ളി. ഒന്നരവർഷത്തിലധികമായി നിത്യവൃത്തിക്ക് പോലും വകയില്ലാതെ നിരവധി അധ്യാപകരാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഒാഫിസുകൾ കയറിയിറങ്ങുന്നത്.