E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

രാജീവ് കൊലക്കേസ്; ദയഭാനുവിന്റെ പങ്ക് തെളിയിക്കാന്‍ ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാലക്കുടി രാജീവ് കൊലക്കേസില്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ പങ്ക് തെളിയിക്കാന്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്‍ശകനായിരുന്നുവെന്ന് തെളിയിക്കാന്‍ രാജീവിന്റെ കുടുംബാംഗങ്ങള്‍തന്നെയാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്. ഈ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവും കൊച്ചിയിലെ അഭിഭാഷകന്‍ സി.പി.ഉദയഭാനുവും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. അഭിഭാഷകന്റെ ഹര്‍ജിക്കാരനായിരുന്നു രാജീവ് ആദ്യം. അഭിഭാഷകന്റെ വീട്ടില്‍ സാധാരണ ഹര്‍ജിക്കാര്‍ പോകുക പതിവാണ്. എന്നാല്‍ , ഹര്‍ജിക്കാരന്റെ വീട്ടില്‍ അഭിഭാഷകന്‍ നിത്യവും വരുന്നത് വെറും സൗഹൃദമല്ലെന്ന് തെളിയിക്കാനാണ് പൊലീസിന്റെ ശ്രമം. മാത്രവുമല്ല, രാജീവിന്റെ വീട്ടില്‍ അഭിഭാഷകന്‍ ഇരിക്കുന്നതും ചില രേഖകള്‍ തയാറാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൊലയ്ക്കു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ വൈരാഗ്യം കാരണമാെയന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

രാജീവുമായി അഭിഭാഷകന് ഇങ്ങനെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ പേരില്‍ കരാറെഴുതിയ ഭൂമിയിടപാടിന്റെ രേഖകളും പൊലീസ് കണ്ടെത്തി. ഭൂഉടമകളും മൊഴിയും പൊലീസ് രേഖപ്പെടുത്തി. അഭിഭാഷകന്റെ ആവശ്യപ്രകാരംകൂടിയാണ് രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയതിനാല്‍ പതിനാറാം തിയതി വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് ഡയറിയും തെളിവുകളും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാജീവ് കൊലക്കേസില്‍ ഇതുവരെ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം തുടരുകയാണ്.