ചക്കിലിയാന്‍ സമുദായക്കാര്‍ക്ക് പട്ടികജാതി സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ജാതി സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വെയ്ക്കുന്നതിനാല്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും ദുരിതത്തിലാണ്. കുടിയേറ്റം തെളിയിക്കാനാകാത്തതിനാലാണ് 28വര്‍ഷമായി ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങുന്നത്..
തമിഴ്നാട്ടിൽ നിന്ന് കുടിയേറിയതിന്റെ പേരിലാണ് ഈ ശിക്ഷ. ജാതി തെളിയിക്കാന്‍ തമിഴ്നാട്ടില്‍ പോയി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാടുപേക്ഷിച്ച് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മുതല്‍ ആധാര്‍ കാര്‍ഡ് വരെ എല്ലാം കേരളത്തിലാണ്. തമിഴ്നാടുമായി ബന്ധങ്ങളൊന്നുമില്ലാത്ത ഇവര്‍ക്ക് അവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടണമെന്ന ആവശ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് മുവ്വായിരത്തിലധികം വരുന്ന കോഴിക്കോട്ടെ ചക്കിലിയാന്‍ സമുദായം.
1950ന് മുമ്പ് കുടിയേറിയതാണെന്ന് തെളിയിക്കുന്ന രേഖകള്‍ വേണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.കേരളത്തിന്റെ മലവും മാലിന്യവും ചുമക്കാന്‍ കുടിയേറിയെത്തിയ അക്ഷരാഭ്യാസമില്ലാത്ത പൂര്‍വ്വികർ രേഖാപരമായി ഒന്നും ബാക്കിവെച്ചിട്ടില്ല. ഇപ്പോഴും നഗരസഭയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് ബഹഭൂരിപക്ഷവും.പഠനവും ഉദ്യോഗവുമില്ലാതെ വരും തലമുറ കൂടി ശുചീകരണ തൊഴിലാളികളായി തുടരേണ്ടി വരുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.