രഹസ്യ സ്വഭാവമുള്ള രേഖകൾ പുരാരേഖവകുപ്പിന് കൈമാറിയാൽ അത് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയാൽ ലഭ്യമാക്കണമെന്ന് വിവരാവകാശ കമ്മിഷൻ. പുരാരേഖവകുപ്പിന് കീഴിലുള്ള ഇത്തരം രേഖകൾനിലവിൽ ഉയർന്ന ഫീസടച്ചാൽ പരിശോധനയ്ക്ക മാത്രം നൽകുന്നതാണ് പതിവ്.വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ ചരിത്രപ്രധാന്യമുള്ള രേഖകൾ സാധാരണനിരക്കിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽപറയുന്നു
അടിയന്തരാവസ്ഥകാലത്തെ പൊലീസ്നടപടികൾ സംബന്ധിച്ച രേഖകൾ പലതും ഇപ്പോഴും സർക്കാരിന് രഹസ്യസ്വഭാവമുള്ളതാണ്. 20 വർഷം പിന്നിട്ടാൽ ചരിത്രപരമായ പ്രാധന്യമുള്ള ഇത്തരം രേഖകൾ ബന്ധപ്പെട്ട വകുപ്പിൽനിന്ന് പുരാരേഖവകുപ്പിന് കൈമാറുകയാണ് പതിവ്. പക്ഷേ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാൽ രഹസ്യസ്വഭാവമുള്ളത് എന്ന് രേഖപ്പെടുത്തി ഇവ നൽകാതിരിക്കാനാണ് പുരാവസ്തുവകുപ്പും ശ്രമിക്കുന്നത്. ഗവേഷണ ആവശ്യങ്ങൾക്കായി ഉയർന്ന ഫീസീടാക്കി രേഖകൾപരിശോധിക്കാൻ മാത്രം പുരാവസ്തുവകുപ്പ്അനുമതി നൽകും. ഇത് ശരിയല്ലെന്നും രഹസ്യസ്വഭാവമുള്ളതെങ്കിലും ചരിത്രപ്രധാന്യമുള്ള രേഖകൾ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാൽ കോപ്പിക്ക് രണ്ടുരൂപ ക്രമത്തിൽ നൽകണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്
രാജ്യരക്ഷയെ ബാധിക്കുന്നതും , സർക്കാർ തീരുമാനമെടുക്കാത്തതും , നിയമനിർമാണസഭകളുടെ പരമാധികാരത്തെ ബാധിക്കുന്നതുമായ രേഖകൾ കൈമാറേണ്ടതില്ലെന്നാണ് നിലവിൽ വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്. പുരാരേഖ വകുപ്പിനു കൈമാറിയ രേഖകൾ ഇത്തരത്തിലേതെങ്കലും ഒരു വ്യവസ്ഥയില‍്പ്പെടുത്തിനൽകാതിരിക്കുന്നത് നിയമനിഷേധമാണെന്നും വിവരാവകാശ കമ്മിഷണർ ഉത്തരവിൽ വ്യക്തമാക്കുന്നു.