രാജ്ഭവൻ ഇനി പ്ലാസ്റ്റിക് വിമുക്തം. കുപ്പിവെള്ളം, പേപ്പർ ഗ്ലാസ് എന്നിവയ്ക്കൊന്നും ഗവർണറുടെ ഔദ്യോഗിക വസതിയിൽ പ്രവേശനമില്ല. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവ എന്ന ശുചീകരണ പരിപാടിയുടെഭാഗമായി നാടിന് തന്നെ മാതൃകയാകുകയാണ് ലക്ഷ്യമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു
നേരത്തെ തന്നെ ഹരിതാഭമാണ് രാജ്ഭവൻ. അതോടൊപ്പം പുതിയ ഇനം മാവ്, പ്ലാവ് തെങ്ങ് തുടങ്ങിയവയും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു. ഏതെങ്കിലും കാരണത്താൽ ഒരുമരം മുറിക്കേണ്ടിവന്നാൽ പത്ത് വൃക്ഷത്തൈകൾ നട്ടുപിടിക്കുമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. പലപ്രധാനപരിപാടികൾക്കും രാജ്ഭവൻ വേദിയാകുമ്പോൾ കുപ്പിവെള്ളവും പേപ്പർ പാത്രങ്ങങ്ങളും കോപ്പകളും ഉപയോഗിക്കാറുണ്ടായിരുന്നു. ഇനി അതുമില്ല.
സ്വച്ഛതാ ഹി സേവ എന്ന ശുചീകരണ പരിപാടിക്ക് രാജ്ഭവൻ അങ്ങനെ മാതൃകയാകുന്നു. വൈദ്യുതിക്കമ്പികൾ ആറുമാസത്തിനകം ഭൂമിക്കടിയിലൂടെയാക്കും. അതോടെ മരങ്ങൾ മുറിക്കുന്നത് പാടെ ഒഴിവാക്കാനാകുമെന്നും ഗവർണർ പറഞ്ഞു.