ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ ഇന്നു പുലർച്ചെ തലശേരിയിൽ അന്തരിച്ചു. ഏഴുപത് വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നു. കബറടക്കം വൈകിട്ട് നാലിന് തലശേരി ഓടത്തിൽ പള്ളിയിൽ ബാഫഖിതങ്ങൾ ,സി എച്ച് മുഹമ്മദ് കോയ , പി എം അബൂബക്കർ തുടങ്ങി ലീഗ് രാഷ്ട്രീയത്തിലെ തലയെടുപ്പുളള നേതാക്കളുടെ നിഴലിലായിരുന്നു പുതിവളപ്പിലിന്റെ രാഷ്ട്രീയവിദ്യാഭ്യാസം. സി കെ പി മമ്മുക്കേയി പിതാവ്. അക്കാലം എം എസ് എഫിന്റെ സംസ്ഥാനഅധ്യക്ഷനായി. പിതാവ് ജീവിച്ചിരിക്കെ തന്നെ ലീഗ് കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായി സീനിയർ രാഷ്്്ടീയത്തിലേക്കിറങ്ങി. ബാബ്റി മസ്ജിദിന്റെ മിനാരങ്ങൾ വീണപ്പോൾ ഇബ്രാഹിം സുലൈമാൻ സേട്ട് ലീഗ് അഖിലേന്ത്യാഅധ്യക്ഷൻ. പാർട്ടിയുടെ കോൺഗ്രസ് ബന്ധം മുച്ചൂടും വിമർശിക്കപ്പെട്ടപ്പോൾ ലീഗ് പിളർന്നു.
ദേശീയഅധ്യക്ഷനൊപ്പം നിന്ന കേരളനേതാക്കള്‍ പി എം അബൂബക്കറും സി കെ പിയും യുവസംഘവും. 1994ൽ ഡൽഹിയിൽ ഐ എൻ എൽ രൂപീകരണയോഗത്തിൽ ഇവർക്കൊപ്പം പുതിയവളപ്പിൽ പങ്കെടുത്തു. ഇവരുടെ മരണശേഷം പാർട്ടി സംസ്ഥാനജനറൽ സെക്രട്ടറിയിയായി. സക്കറിയ സേട്ട് മരിച്ചപ്പോൾ സംസ്ഥാനഅധ്യക്ഷനായി. 2010ൽ യു ഡി എഫ് ബന്ധത്തിന്റെ പേരിൽ പാർട്ടിയിൽ കലഹം മൂത്തപ്പോൾ ആറുമാസത്തോളം നിശബ്ദനായി ഹജ്ജിന് പോയി. ഒൗദ്യാഗികപക്ഷത്തിനൊപ്പം നിന്ന് പാർട്ടിയെ ഇടതുപാളയത്തിൽ ഉറപ്പിക്കാൻ പണിപ്പെട്ടു. 2011ൽ കൂത്തുപറന്പിൽ ഇടതുമുന്നണി സ്ഥാനാർഥിയയി. ഖാദി ബോർഡ് അംഗവും സ്റ്റീൽ കോംപ്ളെക്സ് ചെയർമാനുമായിരുന്നു. ഒരു ദശകത്തിലധികം പാർട്ടിയെ നയിച്ച പുതിയവളപ്പിലിന്റെ രാഷ്ട്രീയദുഖം ഐ എൻ എല്ലിന് മുന്നിൽ തുറക്കാതെ പോയ എ കെ ജി സെന്ററിന്റെ വാതിലുകളായിരുന്നു.