അലിൻഡിന്റെ ഭൂരിപക്ഷം ഓഹരികളും വിജയ്ഭാൻ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനിയുടെ കയ്യിൽ. വോൾട്ട ഇംപക്സാണ് അലിൻഡിന്റെ തലപ്പത്തെന്ന് സർക്കാർ പറയുന്നു. എന്നാൽ സൊമാനി ഗ്രൂപ്പും വോൾട്ട ഇംപക്സുമാണ് ഭൂരിപക്ഷഓഹരിഉടമകൾ എന്നാണ് കമ്പനി അധികൃതർ പറയുന്നത്.
അലിൻഡിന്റെ ഭൂരിപക്ഷം ഓഹരികളും ആരുടെ കയ്യിലാണ്?
ബി.ഐ.എഫ്.ആർ അംഗീകരിച്ച സ്കീം പ്രകാരം സൊമാനിഗ്രൂപ്പ് ഭൂരിപക്ഷം ഓഹരിയുടമകളും വോൾട്ട ഇംപക്സ് തന്ത്രപ്രധാനമായ പ്രാധാന്യമുള്ള നിക്ഷേപകരുമാണ്. കുണ്ടറ അലിൻഡ് തുറക്കുന്നതിന് സർക്കാരുമായി ചർച്ച നടത്തിയതും കരാറിൽ ഒപ്പുവച്തുു പ്രശാന്ത് സൊമാനിയും വോൾട്ട ഇംപക്സ് ചെയർമാൻ എം.പ്രസാദുമാണ്.
എന്നാൽ 2014-15 വർഷത്തെ വാർഷിക റിപ്പോർട്ടിൽ വിജയ്ഭാൻ ഇന്‍വസ്റ്റ്മെന്റ് ആൻഡ് കൺസൾട്ടൻസിക്കാണ് 68.35 ശതമാനം ഓഹരികളും. അടുത്തവർഷം ഇത് 70.15 ശതമാനമായി ഉയർന്നു.
കമ്പനികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജയ്ഭാന് ആകെ ഉള്ളത് അഞ്ച് ഡയറക്ടർമാർ. ധ്രുവ് രാം നാരായൺ സൊമാനി, രാംനാരായൺ നാഥ്മൽ സൊമാനി.
അപ്പോൾ സൊമാനി ഗ്രൂപ്പിനല്ല അലിൻഡിന്റെ ഉടമസ്ഥത എന്ന് സർക്കാർ വാദിക്കുന്നത് എന്തിനാണ്? സൊമാനി നടത്തിയക്രമക്കേടുകൾ സർക്കാർ രേഖകൾ തന്നെ അക്കമിട്ട് പറയുന്നതുകൊണ്ടോ? ആരുടെ അനുമതിയോടെയാണ് അലിൻഡിന്റെ ഭൂരിപക്ഷം ഓഹരികൾ വിജയ്ഭാന്റെ പേരിലേക്ക് മാറ്റിയത്? ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ എണ്ണം കൂടുകയാണ്.