ഡി സി സി ഭാരവാഹികളെ കെ പി സി സി അംഗങ്ങളാക്കണ്ടന്ന് കോൺഗ്രസിനുള്ളിൽ ധാരണ. എല്ലാ എം.എൽ എമാരും കെപിസിസി അംഗങ്ങളാകില്ല. അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം കെ.പി.സി.സി അംഗങ്ങളിൽ 30 ശതമാനം യുവജനങ്ങളും വനിതകളും ദലിത് വിഭാഗത്തിൽ നിന്നുള്ള രും ആയിരിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിവു രീതികളിൽ മാറ്റം വരുത്താൻ തീരുമാനം.ഇതനുസരിച്ച് ഡി സി സി പ്രസിഡൻ്റുമാരെയോ മറ്റ് ഡി സി സി ഭാരവാഹികളെയോ കെ പി സി സി അംഗങ്ങളാക്കില്ല.എല്ലാ എം.എൽ.എ മാരേയും ഉൾപ്പെടുത്തില്ല.
പാർലമെന്ററി പാർട്ടിയിൽ നിന്ന്15 പേർക്ക് മാത്രമേ അംഗങ്ങളാകാനാകൂ. എംപിമാരുടെ കാര്യത്തിൽ അവർ തന്നെ തീരുമാനമാകട്ടെയെന്നാണ് എ ,ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണ.ഒക്ടോബർ മൂന്നിനാണ് കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഹൈക്കമാൻഡിന് നൽകേണ്ടത്.അതിന് മുമ്പ് ഗ്രൂപ്പുകൾ നിർദേശിക്കുന്ന പേരുകളും ഗ്രൂപ്പിന് പുറത്തുള്ളവർ നിർദ്ദേശിക്കുന്നവരേയും ഉൾപ്പെടുത്തി അന്തിമ പട്ടിക തയാറാക്കാനാണ് റിട്ടേണിങ് ഓഫീസർ സുദർശൻ നാച്ചിയപ്പൻ്റെ ശ്രമം.
എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക തയാറാക്കുന്നതിനുള്ള ചർച്ചകളും കോൺഗ്രസിനുള്ളിൽ നടക്കുന്നുണ്ട്. നിലവിലുള്ള 35 അംഗ പട്ടികയിൽ നിന്ന് സജീവമല്ലാത്ത ചിലരെ ഒഴിവാക്കും.കെ.പി.സി സി പ്രസിഡൻ്റിൻ്റെ കാര്യത്തിലും അനൗദ്യോഗിക ചർച്ചകളുണ്ട്. പക്ഷെ എ ഐ സി സി അധ്യക്ഷനെ തിര ഞ്ഞെടുത്ത ശേഷമേ പുതിയ KPCC അധ്യക്ഷനെ തിരഞ്ഞെടുക്കുവെന്നാണ് സൂചന