അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നു പറഞ്ഞ സുരേഷ് ഗോപി എംപിയെ വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബ്രാഹ്മണനായി ജനിച്ചാൽ മാത്രമേ ആർഎസ്എസിൽ സ്ഥാനം ലഭിക്കുകയൂള്ളുവെന്ന് എംപിക്ക് ഇപ്പോഴാണു മനസ്സിലായതെന്നു കോടിയേരി പറഞ്ഞു.
ബ്രാഹ്മണ–ചാതുർവർണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ആർഎസ്എസ് ശ്രമം. ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണനായാലേ രക്ഷയുള്ളൂവെന്നു സുരേഷ് ഗോപിക്ക് അറിയാം. ഹിന്ദുവാകണമെന്നു പറയുന്ന പാർട്ടിയുടെ എംപി ബ്രാഹ്മണനാകണമെന്നു പറയുന്ന അവസ്ഥയിലേക്ക് എത്തിയതിന്റെ കാരണം ആർഎസ്എസ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.