ഒക്ടോബർ മൂന്നാം തീയതി മുതൽ അഞ്ച് ആഴ്ചകൊണ്ട് സംസ്ഥാനത്തെ 70 ലക്ഷം കുട്ടികള്‍ക്ക് അഞ്ചാം പനി, റുബല്ല പ്രതിരോധ വാക്സിൻ നൽകാനുള്ള പദ്ധതിക്ക് അന്തിമരൂപമായി. സഹകരിക്കാത്ത സ്്കൂളുകൾക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു.. അതേസമയം പ്രതിരോധ കുത്തിവെപ്പിനെതിരെ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വൻ പ്രചരണമാണ് നടക്കുന്നത്.
കേരളത്തിൽ കഴിഞ്ഞവർഷം മാത്രം 17 ജീവനുകളാണ് അഞ്ചാം പനി കവർന്നത്. റുബല്ല രോഗത്തിന് പ്രതിരോധം എടുത്തില്ലെങ്കിൽ ഭാവിയിൽവൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നതിന് വഴിവെക്കും.ഇവ കണക്കിലെടുത്താണ് സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. അതേസമയം രോഗപ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള ലോബിയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതിരോധകുത്തിവെപ്പിനെ ഇവർകണ്ണടച്ച് എതിർക്കുകയാണ്.
എല്ലാ സ്കൂളുകളും പ്രതിരോധ കുത്തിവെപ്പ് നടപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ അയച്ചുകഴിഞ്ഞു. പങ്കെടുക്കാത്ത സ്്കൂളുകൾക്കെതിരെ ബാലാവകാശ സംരക്ഷണ നിയമം ഉപയോഗിച്ച് കേസെടുക്കും. പൊതുജനാരോഗ്യനിയമം ലംഘിക്കുന്നവർക്കെതിരെ സർക്കാർകേസെടുക്കാത്തതിൽ ഡോക്ടർമാർക്ക് അതൃപ്തിയുണ്ട്. തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻമെഡിക്കൽ അസോസിയേഷൻ.