നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. രണ്ടുമാസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം വേണമെന്ന ദിലീപിന്‍റെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിൽ രണ്ടു മാസമായി ജയിലിൽ കഴിയുന്ന പ്രതി ദിലീപിന് കനത്ത തിരിച്ചടിയായി അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ദിലീപിന്റെ വാദം തള്ളി കോടതി ജാമ്യം നിഷേധിച്ചു. തനിക്കെതിരെ കൂട്ടമാനഭംഗ കുറ്റം ഇല്ലെന്നും നടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു എന്ന കുറ്റമാണ് ഉള്ളതെന്നും ആയിരുന്നു ദിലീപിന്റെ വാദം.ഇത് പത്തു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആയതിനാൽ 60 ദിവസത്തിനകം കുറ്റപത്രം നൽകണമെന്നും അല്ലാത്തപക്ഷം ജാമ്യത്തിന് അർഹതയുണ്ടെന്നും വാദിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ
കേസ് ഡയറിയടക്കമുള്ള രേഖകളും കോടതിയിൽ ഹാജരാക്കി. ഇത് പരിഗണിച്ചശേഷം ആയിരുന്നു കോടതിയുടെ വിധി. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ തുടർന്ന് പ്രതിരോധത്തിലായ അന്വേഷണ സംഘത്തിന് ആശ്വാസം പകരുന്നതാണ് വിധി.ദിലീപിന് അനുകൂലമായി പല പ്രമുഖരും രംഗത്തെത്തിയതിന് പിന്നാലെ ദിലീപ് ചിത്രം രാമലീലയുടെ റിലീസ് 28 ന് റിലീസ് ചെയ്യാനിരിക്കെയാണ് തിരിച്ചടിയായി ജാമ്യഹർജി തള്ളിയത്.നാദിർഷയും കാവ്യമാധവനും നിലവിൽ പ്രതികളല്ലെന്നും ഇവർക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കോടതിയെ അറിയിക്കുമെന്നും അറിയിക്കുമെന്നാണ് പോലീസിന്റെ നിലപാട് നിലവിൽ ഇവർക്ക് നൽകാവുന്ന സാഹചര്യമല്ല എന്നും കോടതിയിൽ ബോധിപ്പിക്കും.