സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി തുടങ്ങിയ മഴ പലയിടത്തും തുടരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോട്ടയം ചിങ്ങവനത്ത് റയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു ട്രെയിന്‍ ഗാതാഗതം തടസപ്പെട്ടു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വള്ളത്തിനടിയിലായി.
കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയർന്നു. പലയിടത്തും കൃഷി നാശം. തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി. പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്ന കോട്ടയത്തെ ചിങ്ങവനത്ത് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഹോസ്ദുർഗ്, കുഡ്‌ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതം മഴ ലഭിച്ചു. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളിൽ ഒന്നു മുതൽ രണ്ടു വരെ സെന്റിമീറ്റർ മഴ പെയ്തു.ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടു. മലയോര പ്രദേശങ്ങളിലേക്കും കടൽ തീരത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.