വേങ്ങര തിരഞ്ഞെടുപ്പിൽ ബുധനാഴ്ചക്കകം മുസ്്ലിംലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മണിക്കൂറുകൾ നീളുന്നചർച്ചകൾ ഇല്ലാതെ തന്നെ വേങ്ങരയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യംകൊണ്ടാണ് മുസ്്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾ നീണ്ടുപോയത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ യോഗം ചേർന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
വേങ്ങര യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണന്ന് കോടിയേരി ബാലകൃഷ്ണനറിയാം. അതുകൊണ്ടാണ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പു ഫലമെന്ന് പറയാൻ സി.പി.എം സംസ്ഥാന സെക്രട്ടറി ധൈര്യം കാട്ടാത്തത്.
വേങ്ങര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിർന്ന ലീഗ് നേതാക്കൾക്കെതിരെ ആക്ഷേപം ഉന്നയിച്ച എം.എസ്.എഫ് ദേശീയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത് വിവാദമാക്കേണ്ടതില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.