പത്തുദിവസത്തിനകം ജന്മനാട്ടിലെത്തുമെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളിNDN. യെമനില്‍ തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഒരുതരത്തിലും പീഡിപ്പിച്ചില്ലെന്നും മോചനത്തിന് പണം നല്‍കിയതായി അറിയില്ലെന്നും ഫാദര്‍ ടോം റോമില്‍ മാധ്യമങ്ങളോടു പറഞ്ഞു. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
റോമിലെ സലേഷ്യന്‍ ആസ്ഥാനത്ത് രാജ്യാന്തരമാധ്യമങ്ങള്‍ക്കായി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തിനു ശേഷമാണ് ഫാ. ടോം മനോരമ ന്യൂസിനോടു സംസാരിച്ചത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നതാണ് ഇപ്പോള്‍ യാത്രയ്ക്കുള്ള തടസം. പാസ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ ആരോഗ്യം ശരിയായിട്ടുണ്ട്.
ഭീകരർ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്നും മോശമായി പെരുമാറിയില്ലെന്നും ഫാദര്‍ ടോം പറഞ്ഞു... പ്രമേഹത്തിനുള്ള മരുന്നും ഡോക്ടറുടെ സേവനവും ലഭ്യമാക്കി. ഒന്നരവർഷം ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തടവിനിടെ പ്രാർഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്.
ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഫാദര്‍ ടോം പറഞ്ഞു.