നികുതി വെട്ടിച്ച് ചരക്കുലോറികൾ കടക്കുന്നത് തടയാൻ ധനമന്ത്രി നിയോഗിച്ച പ്രത്യേക സ്ക്വാഡിന്റെ പരിശോധനയില്‍ കുടുങ്ങിയത് നിരവധി ലോറികള്‍. പിഴയായി നല്ല തുകയും സര്‍ക്കാരിന് ലഭിച്ചു. എന്നാല്‍ പരിശോധന ശക്തമായതോടെ ലോറികള്‍ വഴിക്കടവ് ചെക്പോസ്റ്റ് ഒഴിവാക്കി മറ്റു മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളത്തിലെത്തുന്നത്. മനോരമ ന്യൂസ് ടോപ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട വിവരങ്ങളെ തുടര്‍ന്നാണ് വഴിക്കടവില്‍ പരിശോധന കര്‍ശനമാക്കിയത്.
കർണാടകയിൽ ജിഗനിയിൽ നിന്ന് ബില്ലില്ലാതെ എത്തിയ രണ്ട് ഗ്രാനൈറ്റ് ലോറികളാണ് ആദ്യം കുടുങ്ങിയത്. ഒരു ലോറിക്ക് 62000വും മറ്റൊന്നിന് 43000വും പിഴ ചുമത്തിയാണ് വിട്ടയച്ചത്. ബില്ലിൽ അളവും തൂക്കവും കുറച്ച് കാണിച്ച് ലോറികൾ ചെക്ക്്പോസ്റ്റ് കടക്കുന്നത് വ്യാപകമാണന്നാണ് ഇന്റലിജന്റ്്സിന്റെ ആദ്യപരിശോധനയിൽ തന്നെ വ്യക്തമായത്.
ഇന്റലിജന്റ്്്സ് സ്ക്വാഡിന്റെ പരിശോധന അറിഞ്ഞതോടെ വഴിക്കടവ് ചെക്ക്്പോസ്റ്റ് വഴിയുളള ലോറികളുടെ വരവ് നാലിലൊന്നായി കുറഞ്ഞു. വ്യാജബില്ലുമായി വഴിക്കടവ് വഴി പോവേണ്ട ലോറികൾ മുത്തങ്ങ, വാളയാർ ചെക്ക്്പോസ്റ്റുകൾ വഴി കടന്നു പോവുന്നതായി വിവരം ലഭിച്ചു. മലപ്പുറത്ത് പരിശോധന ഊർജിതമാക്കാൻ അഞ്ചു വാണിജ്യനികുതി ഇന്റ്ലിജന്റ്്സ് സ്ക്വാഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.