മുരുകന്റെ മരണം പോലുള്ളസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയപദ്ധതി നിർദ്ദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മികച്ച ട്രോമ ചികിത്സ നൽകാനുള്ള പൈലറ്റ് പദ്ധതിക്ക് ഐ.എം.എയുടെ തിരുവനന്തപുരം യൂണിറ്റ് ഉടൻ തുടക്കം കുറിക്കും. വിദേശത്തുള്ള മലയാളി ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.
ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് പോയിട്ടും വെന്റിലേറ്റർസൗകര്യം ലഭിക്കാതെ മരിച്ച മുരുകന്റെ അനുഭവം ആവർത്തിക്കരുതെന്ന ഉറച്ചനിലപാടാണ് വിദഗ്ധ ഡോക്ടർമാരെ ഒരുമിപ്പിച്ചത്. ആബുലൻസ് സർവീസുകൾ, ആശുപത്രികൾ, ഒരോസമയത്തും ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ തുടങ്ങി പൊലീസും തദ്ദേശസ്ഥാപനങ്ങളും വരെ ഉൾപ്പെടുന്ന വിപുലമായ ഡാറ്റാബേസ് സൃഷ്ടിക്കുകയാണ് ആദ്യലക്·ഷ്യം. തുടർന്ന് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്ന കോൾസെന്ററും വെബ്സൈറ്റും നിലവിൽവരും. ഇതോടെ പൊലീസിനും ആബുലൻസ് ജീവനക്കാർക്കും മാത്രമല്ല പൊതുജനങ്ങൾക്കും അപകടത്തിൽപെട്ട വ്യക്തിയെ ഏത് ആശുപത്രിയിലെത്തിക്കാമെന്ന് ഉടൻകണ്ടെത്താനാവും. ഹെൽപ്് ലൈൻനമ്പറിൽനിന്ന് , ഐസിയു , വെന്റിലേറ്റർസൗകര്യങ്ങളുടെ ലഭ്യത, ഡോക്ടർമരും സർജൻമാരും ഉണ്ടാകുമോ എന്നീ വിവരങ്ങളും കിട്ടും. ഇതിന് മേൽനോട്ടം വഹിക്കാൻ ഐ.എം.എയുടെ കീഴിൽ മേൽനോട്ട സെൽ നിലവിൽവരും.
പദ്ധതിയുടെ വിശദാംശങ്ങൾ തീരുമാനിക്കാനായി വിദേശത്തുള്ള ട്രോമചികിത്സവിദഗ്ധൻമാരായ ഡോ.രമോശ്നായർ, ഡോ.ജെറിതോമസ്, ഡോ.സജിഗോപിനാഥ് , ഡോ.സുനിൽകുമാർ എന്നിവരും കേരളത്തിൽനിന്നുള്ള ഡോ.മാർത്താണ്ഡൻപിള്ള , ഡോ.ബി.ഇക്ബാൽ, ഡോ.വി.ജി.പ്രദീപ്കുമാർ തുടങ്ങിയവരുമായി ടെലികോൺഫറൻസിങിലൂടെ ആശയവിനിമയം നടത്തി. ഐ.എം.എയുടെ മോൽനോട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാവും പദ്ധതിക്ക് തുക്കമാകുക.