ആലസ്യം വെടിഞ്ഞ് സമരമുഖത്ത് ശക്തമാകാൻ യുഡിഎഫ്. സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ച ഉയര്‍ത്തിക്കാട്ടി അടുത്തമാസം അഞ്ചിന് രാപ്പകല്‍ സമരവും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകൾക്കെതിരെ നവംബര്‍ ഒന്നുമുതല്‍ ഒരുമാസം നീളുന്ന കേരളയാത്രയും നടത്താൻ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. വേങ്ങര ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റ വിലയിരുത്തലാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പിന്റേയും പ്രതിപക്ഷസമരത്തിന് ശക്തിപോരെന്ന കോൺഗ്രസിലേയും മുന്നണിയിലേയും ആക്ഷേപത്തിന്റേയും പശ്ചാത്തലത്തിലാണ് യു.ഡി.എഫ് സമര രീതി മാറ്റുന്നത്. ബാറുകളുടെ ദൂരപരിധി,കോവളം കൊട്ടാരം, വിലക്കയറ്റം പെട്രോൾ വില വർധന എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരിക്കും കേരള യാത്ര. വേങ്ങരയിൽ 19ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 20ന് യു.ഡി.എഫ് കൺവെൻഷൻ
ബാറുകൾ തുറന്നതിലൂടെ ലഭിച്ച അഴിമതിപ്പണം വെളുപ്പിക്കാനാണ് നായനാർ സ്മാരക പഠനകേന്ദ്രത്തിന്റ പേരിൽ സി.പി.എം പണം പിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു
പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്‍റെയും കെ.മുരളീധരന്റേയും പരാമര്‍ശം യോഗത്തില്‍ ചര്‍ച്ചയായില്ല. ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.