സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വധഭീഷണി. ഭീഷണിയുമായി ഒട്ടേറെ കത്തുകളും മനുഷ്യവിസര്‍ജ്യം അടങ്ങിയ കവറും വന്നെന്ന് എം.സി.ജോസഫൈന്‍ പറയുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി എടുത്തശേഷമാണ് ഇത്തരത്തില്‍ കത്തുകള്‍ ലഭിച്ചതെന്നും എം.സി ജോസഫൈന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നടത്തിയ മോശം പരാമർശത്തിന്റെ പേരിൽ പി.സി.ജോർജിനെതിരെ നടപടിയുമായി വനിതകമ്മിഷൻ മുന്നോട്ടു പോകവേയാണ് തനിക്ക് ഭീക്ഷണിയുണ്ടെന്ന് സൂചിപ്പിച്ച് കമ്മിഷൻ അധ്യക്ഷ തന്നെ പരസ്യമായി രംഗത്തെത്തിയത്.
നേരത്തെ മോശം പരാമർശത്തിന്റെ പേരിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് പി.സി.ജോർജിന് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു. ഇതിനെതിരെ പി.സി.ജോർജ് കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉടൻ ഡിജിപിക്ക് പരാതി നൽകുമെന്ന് എം.സി.ജോസഫൈൻ പറഞ്ഞു.