വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. കരാർ ഏകപക്ഷീയമായിപ്പോയോ എന്ന് ആശങ്ക രേഖപ്പെടുത്തിയ കോടതി വരുന്ന നാൽപത് വർഷക്കാലം പദ്ധതികൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കോടതി സംസ്ഥാന സർക്കരിനോട് വിശദീകരണം തേടി
സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടി ചേർത്തുവച്ചാണ് കോടതി സർക്കാരിനോട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നത്. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിയങ്കിൽ കരാർ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. കരാർ എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു കരാറുണ്ടാക്കുക എന്നും കോടതി ചോദിച്ചു. ഇതിൽ ജനപ്രതിനിധികളല്ലേ ഉത്തരവാദികളെന്നും കോടതി ചോദിച്ചു. കരാർ സംബന്ധിച്ച് നൽകാനുള്ള വിശദീകരണം ഈ മാസം 25നകം സമർപ്പിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി. വിഴഞ്ഞംകരാർ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സലീം സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോതിയുടെ ഈ നിരീക്ഷണങ്ങൾ. സാധാരണഗതിയിലൽ ഇത്തരം കരാറുകൾ 30വർഷത്തക്കാണ് ഒപ്പിടുക എന്നാൽ. ഇവിടെ അത് നാൽപത് വർഷമാണ്. മറ്റ് ചില നിബന്ധനകൾ വച്ച് അദാനി ഗ്രൂപ്പിന് 20വർഷത്തെ അധികവരുമാനവും ലഭ്യമാക്കിയിട്ടുണ്ട്.
നാമമാത്രമായ തുകമാത്രം മുടക്കുന്ന അദാനി ഗ്രൂപ്പിന് പദ്ധതിയുടെ മുഴുവൻ അവകാശവും നൽകുന്നരീതിയിലാണ് കരാർ രൂപകൽപന ചെയ്തിട്ടുള്ളതെന്നും സലിം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിഎജിയടെ റിപ്പോർട്ട്. നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി വ്യക്തമാക്കിയിരുന്നു.