സി.എം.പി - സി.പി.എമ്മിൽ ലയിക്കണമെന്ന് നിർദേശിച്ചത് പിണറായി വിജയനാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി കെ.ആർ.അരവിന്ദാക്ഷൻ. സി.പി.എം മുന്നോട്ടുവെച്ച ആവശ്യം സി.എം.പി ഇതുവരെ നിഷേധിച്ചിട്ടില്ല. പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കെ.ആർ.അരവിന്ദാക്ഷൻ തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. സി.പി.എം-സി.എം.പി ലയനനീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് കെ.ആർ.അരവിന്ദാക്ഷന്റെ പ്രതികരണം. ലയനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ലയന നിർദേശം ഉയർന്നതിനുശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. എങ്കിലും ഒപ്പമുള്ളവർക്ക് അർഹമായ പരിഗണന ലഭിച്ചാൽ സി.പി.എമ്മിൽ ലയിക്കുന്നതിന് തടസങ്ങളുണ്ടാവില്ലെന്നു തന്നെയാണ് സി.എം.പി ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നത്.