പോബ്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കരുണ പ്്ളാന്റേഷന്റെ കരം സ്വീകരിക്കാനുള്ള ഉത്തരവ് മന്ത്രിസഭ റദ്ദാക്കി. യുഡിഎഫ് സർക്കാരിന്റെ അവസാനഘട്ടത്തിലാണ് കരം അടക്കാൻഅനുവാദം നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. തിരുവനന്തപുരം ടെന്നിസ് ക്്ളബിന് പാട്ട ഇളവ് നൽകിയത് പുന:പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വിവാദങ്ങൾക്ക് നടുവിൽപെട്ടു കിടക്കുന്ന നെല്ലിയാംപതിയിലെ കരുണപ്്ളാന്റേഷന്റെ കരം സ്വീകരിക്കാൻ യുഡിഎഫ് സർക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രിസഭ റദ്ദാക്കിയത്. ഉത്തരവ് നിയമ വിരുദ്ധമാണെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.. 833 ഏക്കറിന് കരം അടക്കാൻ അനുമതി നൽകുന്ന ഉത്തരവാണ് ,,തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വരുന്നതിന് തൊട്ടുമുൻപ് യുഡിഎഫ് സർക്കാർ പുറപ്പെടിവിച്ചത്. കരുണഎസ്റ്റേറ്റിൽ സർക്കാർഭൂമിയും വനഭൂമിയും ഉൾപ്പെട്ടിട്ടുണ്ട് എന്നും അത് സർക്കാരിലേക്ക് നിക്ഷിപ്തമാക്കണമെന്നും ആവശ്യപ്പെട്ട് കലക്ടറും ലാന്റ് ബോർഡ് സെക്രട്ടറിയും നൽകിയ റിപ്പോർട്ടുകൾ നിലവിലുണ്ട്. ഇത് അവഗണിച്ചുകൊണ്ട് കരം സ്വീകരിക്കാൻപുറപ്പെടുവിച്ച ഉത്തരവിന് നിയമസാധുത ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. സർക്കാരും സ്വകാര്യവ്യക്തിയോ കമ്പനിയോ തമ്മിലുള്ള ഭൂമി തർക്കങ്ങളിൽ ,കരം വാങ്ങുന്നത് നിയമപരമായി സാധ്യമല്ല. 1961 ലെ ഭൂനികുതി നിയമത്തിലെ ചട്ടം 2 ഇതാണ് പറയുന്നത്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കരം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കാൻ ഇപ്പോൾ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിന്റെ ഉത്തരവിനെതിരെ അന്നത്തെ കെപിസിസി അധ്യക്ഷൻവി.എം.സുധീരൻ ശക്തമായി രംഗത്ത് വന്നിരുന്നു. പോബ്സ് ഗ്രൂപ്പിനെ വഴിവിട്ട സഹായിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. തിരുവനന്തപുരം ടെന്നിസ് ക്ളബ് 11 കോടി 9 ലക്ഷം രൂപ.ുടെ പാട്ടകുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ഇത് ഇളവ് ചെയ്തുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചുകൊണ്ട് പ്രശ്നപരിഹാരത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ റവന്യൂവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.