അഭിപ്രായ വ്യത്യാസങ്ങളെ ആയുധങ്ങൾ വെടിയുണ്ടകൊണ്ടും കൊണ്ടും അടിച്ചമർത്താനാവില്ലെന്ന് കവയിത്രി സുഗതകുമാരി. ഗൗരി ലങ്കേഷ് വധത്തിനെതിരായ പ്രതിരോധക്കൂട്ടായ്മയിൽ പങ്കെടുക്കകയായിരുന്നു അവർ. ജനാധിപത്യം തന്നെ അപടത്തിലാകുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഗാന്ധിജിയുടെ ശബ്ദം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ ഏതാനും വെടിയുണ്ടകൾക്ക് ഇരയാക്കിയത്, പക്ഷേ അദ്ദേഹത്തിന്റെ ശബ്ദം ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് സുഗതകുമാരി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായാൽ മറ്റ് രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് തലകുനിക്കേണ്ടിവരും.
സംസ്കാര സാഹിതി സംഘടിപ്പിച്ച പ്രതിരോധക്കൂട്ടായ്മ സംവിധാകയൻ അടൂർ ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കലാ-സാഹിത്യ-സാംസ്കാരികമേഖലയിൽ പ്രമുഖർ പങ്കാളികളായി.