ഭൂപരിഷ്ക്കരണ നിയമത്തിന് ഭേദഗതികൊണ്ടുവരാൻ നീക്കം. ഭൂപരിഷ്കരണനിയമം അനുസരിച്ച് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നവര്‍,, ഭൂമി മറിച്ച് വിലല്‍ക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. സ്്പെഷൽ ഒാഫീസർ സി.കെ.പത്മാകരന്റെ റിപ്പോർട്ട് റവന്യൂ വകുപ്പ് പരിഗണിച്ച് വരികയാണ്.
ഭൂപരിഷ്കരണനിയമത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് തോട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സാമൂഹിക സേവന രംഗത്തുള്ള ട്രസ്റ്റുകള്‍, തുടങ്ങിയവക്ക് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവെയ്ക്കാന്‍ അനുവാദം നല്‍കുന്നത്. ഇളവനുസരിച്ച് കൈവശം വെക്കുന്ന ഭൂമി വൻതോതിൽ റിയൽ എസ്റ്റേറ്റുകാരുടെ പക്കലെത്തുന്നതായാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
PTC നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുള്ള മറിച്ച് വിൽപ്പന വ്യാപകമായതോടെയാണ് നിയമം ഭേദഗതി ചെയ്യനുള്ള തീരുമാനം. നിലവിലെ വകുപ്പുകളും ശക്തിപ്പെടുത്തും. സ്പെഷ്യല്‍ ഓഫിസര്‍ സി.കെ.പത്മാകരന്റെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് പരിശോധിച്ച് വരികയാണ്.
ലാൻഡ് ബോർഡ് സെക്രട്ടറിയോട് ഭൂമിക്കച്ചവടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വ്യക്തികളും ഭൂപരിഷ്ക്കരണ നിയമം കാറ്റിൽപറത്തുന്നതായി റവന്യൂ വകുപ്പിന് അറിയാം. നിയമപ്രകാരം വ്യക്തികൾക്കും അണുകുടുംബങ്ങൾക്കും 15 ഏക്കർവരെയെ കൈവശം വെക്കാനാവൂ. ഇതും പലരും ലംഘിക്കുന്നുണ്ട്. നടൻദിലീപ് 21 ഏക്കർ കൈവശം വെച്ചിരിക്കുന്നതായികണ്ടെത്തിയതിനെ തുടർന്ന്, ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ഇത്തരത്തിൽ അധികഭൂമിയുള്ളവരുടെ കണക്കെടുക്കാൻസർക്കാർ നിർദ്ദേശം നൽകിയത്.