വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ പറവൂര്‍ പൊലീസ് കേസെടുത്തു. വി.ഡി. സതീശന്‍ എംഎല്‍എയും ഡിവൈഎഫ്ഐ നേതൃത്വവും നല്‍കിയ പരാതിയിലാണ് കേസ്. അതേസമയം, ശശികലയുടെ പ്രസംഗം പ്രകോപനപരമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച് കെ.പി.ശശികലയുടെ പ്രസംഗത്തെത്തുടര്‍ന്നുണ്ടായ പരാതികൾ പരിശോധിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു.
2006ലെ മാറാട് കൂട്ടക്കൊലക്ക് ശേഷം കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും ശശികലയ്ക്കെതിരെ കേസുണ്ട്. അതേസമയം, സതീശന്റെ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കര്‍ണാടകയിലെ ബി.ജെ.പിക്കാര്‍പോലും ഉന്നയിക്കാത്ത ആരോപണമാണ് ശശികലയുടേതെന്ന് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. ശശികലയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപി.എസ്.ടി.എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി വല്ലപ്പുഴ എയ്ഡഡ് ഹൈസ്ക്കൂളിൽ അധ്യാപികയാണ് കെ.പി.ശശികല.