അറുപത്തിരണ്ടാം വയസിൽ ടെസ്റ്റ്് ട്യൂബ് ശിശുവിന്റെ അമ്മയാകുക. ആറ്റുനോറ്റുണ്ടായ മകൻ അപ്രതീക്ഷിതമായി മരിക്കുക. ജീവിതത്തിൽ പൂർണമായും ഒറ്റപ്പെട്ടുപോയ ആ അമ്മയും ഒടുവിൽ മരണത്തിന് കീഴടങ്ങി. ആലപ്പുഴ സ്വദേശിയായ ഭവാനി ടീച്ചർ വയനാട്ടിൽ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
കുഞ്ഞിനെ പാലൂട്ടിവളർത്തുക എന്നതു മാത്രമായിരുന്നു ഭവാനിയമ്മയുടെ ഏറ്റവും വലിയ സ്വപ്നം. വിവാഹം, കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ്, വേർപിരിയൽ, വിധി ഈ അമ്മയെ വിടാതെ വേട്ടായാടി. ഒടുവിൽ ജീവിതത്തിന്റെ സായന്തനത്തിനേക്ക് കടന്നപ്പോൾ ആ സ്വപ്നം പൂവണിഞ്ഞു.
അറുപത്തി രണ്ടാം വയസ്സിൽ പിറന്ന ടെസ്റ്റ്ട്യൂബ് ശിശു മാതൃത്വത്തിന്റെ ഉദാത്തതയായി. അവനെ കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഒന്നര വയസ്സായപ്പോൾ ബക്കറ്റിലെ െവള്ളത്തിൽ വീണ് ആ കുഞ്ഞ് മരിച്ചപ്പോൾ ഭവാനിയമ്മ കേരളത്തിന്റെ സങ്കടചിത്രമായി.
പിന്നീട് ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ട് ജീവിതത്തിൽ പൂർണമായും അനാഥയാവുകയായിരുന്നു. അങ്ങനെയാണ് സുഹൃത്തിന്റെ സഹായത്തോടെ വയനാട് ചുരം കയറുന്നത്. ഭവാനിയമ്മയെ പിന്നീട് പീസ് എന്ന സന്നദ്ധസംഘടന ഏറ്റെുത്തു. വാർദ്ധക്യസഹജമായ അസുഖത്തെതുർന്നായിരുന്നു അന്ത്യം.
മുമ്പും ചികിൽസയിലായിരിക്കുമ്പോൾ ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.ആറ്റു നോറ്റുണ്ടായ ആ മകന്റെ അടുത്തേക്ക് നിശ്ചയദാർഡ്യത്തിന്റെ പ്രതീകമായ ഈ അമ്മയും യാത്രപോവുകയാണ്.