E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പറമ്പിക്കുളം ആളിയാർ പദ്ധതി ജലസംഭരണികൾ കേരളം ഏറ്റെടുക്കണമെന്നാവശ്യം ശക്തം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിന് വെള്ളം നൽകുന്നതിൽ തമിഴ്‌നാട് വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പറമ്പിക്കുളം ആളിയാർ പദ്ധതിയുടെ  ജലസംഭരണികൾ കേരളം ഏറ്റെടുക്കണമെന്നാവശ്യം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പാലക്കാട് കലക്ട്രേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. അണക്കെട്ടിൽ അനധികൃതമായി നാൽപ്പത്തിആറു കോടി രൂപയുടെ നിർമാണപ്രവൃത്തികൾ തമിഴ്‌നാട് നടത്തിയെന്നാണ് വിവരം.      .

പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട വെള്ളം കിട്ടാതെ വരുന്നു. അണക്കെട്ടു പ്രദേശം കേരളത്തിലാണെങ്കിലും തമിഴ്‌നാട് നിർമാണപ്രവർത്തികൾ നടത്തുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് പാലക്കാട് കലക്ട്രേറ്റിൽ ചേർന്ന യോഗം വിലയിരുത്തിയത്. പറന്പിക്കുളം, തൂണക്കടവ്, പെരിവാരിപ്പളളം എന്നീ ജലസംഭരണികളുടെ ഉടമസ്ഥാവകാശം  ഏറ്റെടുക്കണം. കേരളം അറിയാതെ 46 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് നബാർഡ് ധനസഹായത്തോടെ തമിഴ്‌നാട് നടത്തിയത്. യോഗത്തിന്റെ പൊതുഅഭിപ്രായം സർക്കാരിന് നൽകുമെന്ന് കലക്ടർ പറഞ്ഞു.

      

പറമ്പിക്കുളത്തുനിന്നും ആളിയാറിലേക്ക് വെള്ളം തരാതെ കൊണ്ടുർ കനാൽ വഴി തമിഴ്‌നാട് വെള്ളം കടത്തുകയാണ്.  സംയുക്ത പരിശോധനയിലൂടെ നിയമലംഘനം കണ്ടെത്തണം. അർഹമായ ജലം ലഭിച്ചില്ലെങ്കിൽ രണ്ടാം  വിള നെൽകൃഷി പ്രതിസന്ധിയിലാകുമെന്ന് കെ.കൃഷ്ണൻകുട്ടി, കെ.ബാബു എന്നീ എംഎൽഎമാർ  യോഗത്തെ അറിയിച്ചു. .    

.