ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. യു.എന്‍. എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍റെ യോഗത്തില്‍ പങ്കെടുക്കാനാണ് അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11 മുതല്‍ 16വരെയാണ് യോഗം. സംഭവത്തിൽ പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകംപള്ളി പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്‍റേത് രാഷ്ട്രീയ തിമിരം ബാധിച്ച നടപടിയാണ്. ഇത്തരം രീതികള്‍ നാടിന് ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. അനുമതി നിഷേധിച്ചത് വിവിധ വശങ്ങള്‍ പരിഗണിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആതിഥേയ രാജ്യത്തിന്‍റെയും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്‍റെയും അഭിപ്രായം പരിഗണിക്കും . യാത്രാനുമതിയില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചുണ്ടാകാമെന്നും മന്ത്രാലയവക്താവ് വ്യക്തമാക്കി.