E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

കെ.എസ്.ഇ.ബിയില്‍ അപ്രഖ്യാപിത നിയമന നിരോധനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എസ്.ഇ.ബിയില്‍ ഏതാനും തസ്തികകളില്‍ അപ്രഖ്യാപിത നിയമന നിരോധനം. ജൂനിയര്‍ അസിസ്റ്റന്റ് കാഷ്യര്‍ തസ്തികയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാകും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കെ.എസ്.ഇ.ബിക്ക് അനക്കമില്ല.

കെഎസ്ഇബിയിലെ ഒഴിവുകള്‍ പത്തുദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. വര്‍ഷം ഒന്നരയാകാറായിട്ടും ജൂനിയര്‍ അസിസ്റ്റന്‍റ് കാഷ്യര്‍ തസ്തികകളിലെ ഒരു ഒഴിവുപോലും കെഎസ്ഇബി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം ഈ തസ്തികയിലുണ്ടായ 560 ഒഴിവുകളില്‍ മതിയായ യോഗ്യതയില്ലാത്തവരെ താല്‍ക്കാലികമായി നിയമിച്ചു.

ബിരുദം അടിസ്ഥാന യോഗ്യത വേണ്ട കാഷ്യര്‍ തസ്തികയില്‍ ഏഴാംക്ലാസ് യോഗ്യത മാത്രമുള്ള ലൈന്‍മാന്‍മാരെയും മസ്ദൂര്‍മാരെയുമെല്ലാമാണ് നിയോഗിച്ചിരിക്കുന്നത്.  341 ലൈന്‍മാന്‍മാരും, 69 മസ്ദൂര്‍മാരും, 113 ഓഫിസ് അറ്റന്‍ഡന്റുമാരും 21 മീറ്റര്‍ റീഡര്‍മാരുമാണ് ജൂനിയര്‍ അസിസ്റ്റന്റ് കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്‍ 497 ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടും കെഎസ്ഇബി നടപടിയെടുത്തിട്ടില്ല. 2014ല്‍ നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി ഈമാസം ഇരുപത്തിയൊന്നിന് അവസാനിക്കാനിരിക്കെ, നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ അവസരമാണ് നഷ്ടമാകുന്നത്.

ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള ഹൈക്കോടതി ഓഗസ്റ്റ് 25ന് ഉത്തരവിട്ടിട്ടും കെ.എസ്.ഇ.ബി. നടപടിയെടുത്തിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും ബന്ധുക്കളെയും സീനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിലനിര്‍ത്താന്‍ അര്‍ഹരായ ജൂനിയര്‍ അസിസ്റ്റന്റുമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.