സമീപകാല പ്രശ്നങ്ങളിൽ പാർട്ടി നിലപാടിൽ വ്യക്തത പോരെന്ന് മുസ്്ലിം ലീഗിനകത്ത് വിമർശനം. മുജാഹിദ് പ്രവർത്തകരെ മതവിദ്വേഷമുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തതിലും ഹാദിയ വിഷയത്തിലും നിലപാടെടുക്കാത്ത് അണികളിൽ ആശയകുഴപ്പമുണ്ടാക്കിയെന്നാണ് മലപ്പുറത്തുചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിൽ വിമർശനം ഉയർന്നത്.
സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളൊഴിയുള്ള നേതാക്കളാണ് മലപ്പുറത്തെ യോഗത്തിൽ പങ്കെടുത്തത്. ഹൈക്കോടതി വിവാഹം റദ്ദാക്കിയ ഹാദിയ കേസിൽ പാർട്ടി വ്യക്തമായ നിലപാട് എടുത്തില്ലെന്നാണ് പ്രധാന വിമർശനം. ഒപ്പം പറവൂരില്‍ പ്രബോധനം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് ജാമ്യമമില്ലാ വകുപ്പ് പ്രകാര അറസ്റ്റ് ചെയ്തപ്പോൾ പ്രതിരോധിക്കാനായില്ലെന്നും മുതിർന്ന നേതാക്കൾ തന്നെ കുറ്റപ്പപെടുത്തി. ഇരുകേസുകളിലും പൊലീസ് നിലപാടിനെതിരെ കാംപെയിൻ ആരംഭിക്കാനാണ് തീരുമാനം.
ഹാദിയ വിഷയത്തിൽ വ്യക്തമായ നിലപാടില്ലാത്തത് പല സംഘടനകളും മുതലെടുക്കുന്നതായും യോഗത്തിൽ പങ്കെടുത്തതവർ ചൂണ്ടികാട്ടി. സമുദായവിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കാൻ നേതൃത്വത്തെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്.