E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

കെ.എസ്.ഇ.ബി ജീവനക്കാരുടെ യോഗ്യത: നടപടിയോട് മുഖം തിരിച്ച് തൊഴിലാളി യൂണിയനുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജീവനക്കാരുടെ യോഗ്യത സംബന്ധിച്ച കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റി മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള കെ.എസ്.ഇബി നീക്കത്തോട് മുഖം തിരിച്ച് തൊഴിലാളി യൂണിയനുകള്‍. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങളും അവസരങ്ങളും ഇല്ലാതാകുമെന്നാണ് യൂണിയനുകളുടെ ആക്ഷേപം. അതിനിടെ നിശ്ചിത യോഗ്യതയില്ലാത്തവരുടെ നിയമനം കെഎസ്ഇബിയില്‍ നിര്‍ബാധം തുടരുകയാണ്. 

കെ.എസ്.ഇ.ബിയിലെ എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും അംഗീകൃത സര്‍വകലാശാല നല്‍കുന്ന എന്‍ജിനീയറിങ് ബിരുദമോ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡിപ്ലോമയോ വേണമെന്നാണ് കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. എന്നാല്‍ കെ.എസ്.ഇബിയില്‍ ജോലിചെയ്യുന്ന വലിയൊരു വിഭാഗവും കേന്ദ്രം നിഷ്കര്‍ച്ചിട്ടുള്ള യോഗ്യത ഇല്ലാത്തവരാണ്. 

കേന്ദ്ര വൈദ്യുതിച്ചട്ടം നടപ്പാക്കാന്‍ കെ.എസ്.ഇ.ബി. ആലോചന തുടങ്ങിയെങ്കിലും തൊഴിലാളി യൂണിയനുകള്‍ ശക്തമായി എതിര്‍ക്കുകയാണ്. കെ.എസ്.ഇ.ബിയുടെ നീക്കം ഏകപക്ഷീയമാണെന്നാണ് യൂണിയനുകളുടെ വാദം. നിലവിലെ ജീവനക്കാരുടെ അവസരവും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്ന നടപടികള്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്നാണ് പ്രബല യൂണിയനുകളുടെ നിലപാട്. 

നിലവിലെ ജീവനക്കാരുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കെ, പുതിയതായി നിയമിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും കേന്ദ്ര വൈദ്യുത അതോറിറ്റി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലാത്തവരാണ്. 2017 ജനുവരി പത്തിന് നിയമനം ലഭിച്ച 271 പേരില്‍ 35 പേര്‍ക്കു മാത്രമേ നിശ്ചിത യോഗ്യത ഉള്ളൂ എന്നാണ് ആക്ഷേപം. നിയമനം നേടിയവരില്‍ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഹാജരാക്കിയതെന്നും ആക്ഷേപമുണ്ട്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ സര്‍വീസിലുള്ളപ്പോഴാണ് മതിയായ യോഗ്യതയില്ലാത്തവരുടെ നിയമനം.