കേരളത്തില്‍ നിന്നു ഒരുകേന്ദ്രമന്ത്രിയെന്ന മട്ടില്‍ പലപേരുകള്‍ ഉയര്‍ന്നെങ്കിലും ഒടുവില്‍ ബിജെപി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തന്നെ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഓരോ നീക്കങ്ങളും ജീവിതത്തിലെ വഴിത്തിരിവുകളും
ലാന്‍ഡ് റവന്യൂ കമ്മിഷണറായിരിക്കെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം 2006ൽ സ്വയം വിരമിച്ചു രാഷ്ട്രീയത്തിലിറങ്ങിയത്. എട്ടു വർഷത്തെ സേവനകാലം ബാക്കി നില്‍ക്കെയെടുത്ത തീരുമാനം. 2006ല്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍നിന്ന് ഇടത് സ്വതന്ത്രനായി മല്‍സരിച്ച് എം.എല്‍.എ ആയി. 2011ല്‍ പൂഞ്ഞാറില് പി.സി.ജോര്‍ജിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിര്‍ത്താന്‍ ഇടതു മുന്നണി തീരുമാനിച്ചു. പക്ഷേ പ്രഖ്യാപനത്തിന്‍റെ തലേന്ന് എല്ലാവരേയും ഞെട്ടിച്ച് കണ്ണന്താനം ബിജെപിയിലേക്ക് ചേക്കേറി. 2016 ഒാഗസ്റ്റ് 17ന് ചത്തീസ്ഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചെങ്കിലും. എൻഡിഎ സഖ്യകക്ഷിയും പഞ്ചാബിലെ ഭരണകക്ഷിയുമായ അകാലിദള്‍ ശക്തമായി എതിര്‍ത്തതോടെ നിയമനം മരവിപ്പിച്ചു.
1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്താനം ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയെടുത്ത ധീരമായ നിലപാടിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അഴിമതിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട്. അതേ പ്രതിച്ഛായയാണ് ഇന്ന് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കുന്നതും. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സമീപകാലത്തെ പ്രവര്ഡത്തനങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ്.