മന്ത്രിസ്ഥാനം കേരളത്തിന് കിട്ടിയ അംഗീകാരമെന്ന് സത്യപ്രതിജ്ഞയ്ക്കു മുമ്പ് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്‍റെ വക്താവായി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാം പതിവുപോലെ, നോയിഡ സെക്ടര്‍ നാല്‍പ്പത്തിനാലിലെ, 138ാം നമ്പര്‍ വസതിയില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്വീകരിച്ചു. അതിന് ശേഷം തനത് വേഷത്തില്‍ പ്രഭാത സവാരി. കൂട്ടിന് വളര്‍ത്തുനായ ലൂസിയുമുണ്ടായിരുന്നു. തുടര്‍ച്ചയായി വരുന്ന ഫോള്‍കോളുകള്‍ക്കെല്ലാം സ്നേഹപൂര്‍വം മറുപടി നല്‍കി. അതിനിടയില്‍, കൂടെ നടക്കാനിറങ്ങിയ മാധ്യമപ്രവര്‍ത്തകരോടും അല്‍പം കുശലം പറച്ചില്‍. ആത്മവിശ്വാസത്തോടെ പ്രതീക്ഷകളും സ്വപ്നങ്ങളും അദ്ദേഹം പങ്കുവെച്ചു.
ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള അമിത്ഷായുടെ തന്ത്രമാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും അല്‍ഫോൺസ് കണ്ണന്താനം മറന്നില്ല. അല്‍ഫോണ്‍സിന്‍റെ മന്ത്രിസഭാ പ്രവേശനത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഭാര്യ ഷീല. അപ്പോഴേക്കും ഏതാനും പാര്‍ട്ടിപ്രവര്‍ത്തകര്‍ കാണാനെത്തി. മുണ്ടും കുര്‍ത്തയുമണിഞ്ഞ് എല്ലാവര്‍ക്കുമൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞാചടങ്ങിനായി രാഷ്ട്രപതിഭവനിലേക്ക് യാത്രതിരിച്ചു.