സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പിഡി രാജൻ ശ്രമിച്ചെന്ന മാവേലിക്കര സർക്കൾ ഇൻസ്പെക്ടറുടെ പരാതിയിൽ നടപടിയില്ല. മാവിലിക്കര ജില്ലാ ആശുപത്രിയിൽ അതിക്രമം നടത്തിയ ഭവിത്കുമാറിനെതിരെ കേസടുത്തതിന് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിനെ ജഡ്ജി ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി ലഭിച്ചിരുന്നെന്ന് ഹൈക്കോടതി റജിസ്ട്രാറും സ്ഥിരീകരിച്ചു.
മാവിലിക്കര ജില്ലാ ആശുപത്രിയിലെ സുരക്ഷാജീവനക്കാരനായ ഭസ്കരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭവിത്കുമാറിനും മറ്റ് രണ്ടുപേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റേഷൻ ഒാഫിസറെ ഫോണിൽ വിളിച്ച് കേസ് ഒഴിവാക്കാൻ ജഡ്ജി നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസ് കേസുമായി മുന്നോട്ടുപോയി. ഇതേ തുർന്നാണ് മറ്റൊരു കേസിൽ വിളിച്ചുവരുത്തിയ സർക്കിൾ ഇന്സ്പെക്ടർ ശ്രീകുമാറിനെ ജസ്റ്റീസ് പിഡി രാജൻ ചേംബറിൽ വച്ച് ഭഷണിപ്പെടുത്തിയത്. ജഡ്ജിമുമ്പാകെ ഹാജരായ സർക്കിൾ ഇൻസ്പെക്ടറോഡ് പേരും വിദ്യാഭ്യാസയോഗ്യതയും ചോദിച്ചശേഷമായിരുന്നു ശാസന. തന്റെ സഹോദരനെതിരെ ആരോട് ചോദിച്ച് കേസെടുത്തെന്നായിരുന്നു ജഡ്ജിയുടോ ചോദ്യം. തൊപ്പിതെറിപ്പിക്കുമെന്നും സിഐയുടെ സ്വത്ത് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമെന്നും ജഡ്ജി ഭീഷണിപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർനൽകിയ പ രാതിയിൽ പറയുന്നു. രണ്ടുമാസം മുമ്പ് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.