കോഴിക്കോട്ടെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റ് വിദ്യാർഥിയോട് ഫീസായി ആവശ്യപ്പെട്ടത് പതിമൂന്ന് ലക്ഷം രൂപ. ഫീസ് വർധന താങ്ങാനാവാതെ വിദ്യാർഥികൾ എംബിബിഎസ് സ്വപ്നം ഉപേക്ഷിക്കുന്നു. ബിഡിഎസിലേക്കും വെറ്റിനറി സയൻസിലേക്കും പാരമെഡിക്കൽ കോഴ്സുകളിലേക്കും വഴിമാറുകയാണ് ഉയർന്ന റാങ്ക് ജേതാക്കൾ പോലും.
ബസ് കണ്ടക്ടറുടെ മകൻ എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കരുതെന്ന ജീവിതയാഥാർഥ്യത്തിന് മുന്നിൽ കീഴടങ്ങുകയാണ് ശ്രീഹരി.അച്ഛനോടൊപ്പം സ്വാശ്രയ മെഡിക്കൽ കോളേജിൽ പ്രവേശനം തേടിയെത്തിയെങ്കിലും ആവശ്യപ്പെട്ടത് കോടതി പറഞ്ഞതിലും രണ്ട് ലക്ഷം രൂപ കൂടുതൽ.ചെലവേറിയ സ്വപ്നം ഉപേക്ഷിക്കാനായിരുന്നു ശ്രീഹരിയോട് പോക്കറ്റിൽ പണമില്ലാത്ത അച്ഛൻ ആവശ്യപ്പെട്ട്ത്
ശ്രീഹരിയുടെ അയൽവാസിയും സഹപാഠിയുമാണ് മെഡിക്കൽ പ്രവേശനത്തിൽ ഉയർന്ന റാങ്ക് നേടിയ അനന്തു,എംബിബിഎസിന് പകരം പാവപ്പെട്ടവർക്ക് പഠിക്കാൻ പറ്റിയ കോഴ്സുകൾ അന്വേഷിച്ച് കരിയർ ഗൈഡൻസ് സ്ഥാപനത്തിലെത്തിയതായിരുന്നു ഇരുവരും.