നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തത് മൂലം ജീവിതം വഴിമുട്ടി ഒരുപറ്റം അധ്യാപകർ. സംസ്ഥാനത്തെ 571 കലാധ്യാപകരാണ് അഭിമുഖം കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാനാവാതെ ദുരിതത്തിലായിരിക്കുന്നത്. നിയമനത്തിനായി വയനാട് കലക്ടറേറ്റിൽ മനോജ് എന്ന ഉദ്യോഗാർഥി ആത്മഹത്യഭീഷണി മുഴക്കിയത് കഴിഞ്ഞ വർഷമാണ്.
ഹൈക്കോടതി സ്റ്റേ നീക്കി നിയമം ഉടൻ തുടങ്ങാമെന്ന ഉറപ്പിലാണ് മനോജ് താഴെയിറങ്ങിയത്. പക്ഷേ ഒന്നും സംഭവിച്ചില്ല. ജീവിക്കാനായി കൂലപ്പണിയാണ് ആശ്രയം. മനോജിനെപോലെ 571 കാലാധ്യാപകരാണ് അഭിമുഖം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുന്നത്. നിയമനം തുടങ്ങിയപ്പോൾ ഒരു വിഭാഗം ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതാണ് പ്രശ്നമായത്. തിരുവോണദിനത്തിൽ കോഴിക്കോട്ട് പട്ടിണി സമരത്തിനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.