സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമർശിച്ച് സി.പി.ഐ. വിദ്യാഭ്യാസമേഖല കച്ചവടക്കാരുടെ കൈയിലായത് ദുരന്തമാണെന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനുമേൽ വീഴ്ത്തിയ കരിനിഴല്‍ നീക്കണമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വാശ്രയപ്രവേശനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.
കൂണുകൾപോലെ മുളച്ചുപൊന്തുന്ന സ്വാശ്രയസ്ഥാപനങ്ങൾ സംസ്ഥാനത്തിനുമേൽ കരിനിഴൽ പതിപ്പിച്ചിരിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍ ആരോപിച്ചു. ശാശ്വതപരിഹാരത്തിനായി സമഗ്ര നിയമനിർമാണം വേണം. ഇതിനായി സർവകക്ഷി യോഗവും പ്രത്യേക നിയമസഭാ സമ്മേളനവും വിളിക്കണമെന്നും കാനം രാജേന്ദ്രന്‍ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മാനേജുമെന്റുകള്‍ക്ക് വിദ്യാര്‍ഥികളെ കൊളളയടിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയെന്നും കൂട്ടുകച്ചവടത്തിന് വിദ്യാര്‍ഥികള്‍ ഇരയായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
വിദ്യാര്‍ഥികളുടെ നിരാശയും അമര്‍ഷവും പരിഹരിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചു. കുറ്റകരമായ കൃത്യവിലോപം നടത്തിയ ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.
സ്വാശ്രയ മാനേജുമെൻറുകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇടതുവിദ്യാര്‍ഥി സംഘടനായ എഐഎസ്എഫും പ്രതികരിച്ചു.