കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ. നിയമം ചുമത്തി. ജയരാജനെ പ്രതിചേര്‍ത്ത് സിബിഐ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് നിര്‍ണായകനീക്കം. ജയരാജനാണ് മനോജ് വധക്കേസിലെ മുഖ്യ ആസൂത്രകനെന്ന് സിബിഐ ബോധിപ്പിച്ചു.
ചെറുതല്ല ചുമത്തിയിട്ടുള്ള കുറ്റം. കണ്ണൂരിൽ പി ജയരാജൻ കൊലപാതകത്തിന് ശേഷം കലാപത്തിന് പ്രേരണനൽകിയെന്നാണ് കുറ്റപത്രം പറയുന്നത്. അതിനാൽ തന്നെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം യുഎപിഎ അടക്കം 15 വകുപ്പുകളാണ് ജയരജനെതിരെ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിന്റെ മുഖ്യാസൂത്രകൻ ജയരാജനാണെന്നും സിബിഐ ഉറപ്പിച്ചു പറയുന്നു. തന്നെ ആക്രമിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ കേസിലെ ഒന്നാം പ്രതി വിക്രമനുമായി ചേർന്ന് ജയരാൻ ഗൂഢാലോചന നടത്തി. കൊലപാതകത്തിനായി മറ്റുള്ളളരെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.
ഇവരെ കൂടാതെ പയ്യന്നൂർ ഏരിയാ സെക്രട്ടറി ടിഐ മധുസൂദനൻ, റജീഷ് , ഷജിലേഷ് , മഹേഷ് എന്നിവരാണ് രണ്ടാം കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾ.കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ജയരാജന്‍ തുടക്കത്തില്‍ അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചു. ഇക്കാര്യങ്ങള്‍ക്കെല്ലാം ശക്തമായി തെളിവുകള്‍ ഉണ്ടെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കി. എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ ഇരുപത്തഞ്ചാം പ്രതിയാണ്.