മെഡിക്കൽ പ്രവേശനത്തിനത്തിലെ അനിശ്ചിതത്വം മുതലെടുത്ത് കേരളത്തിലെ നൂറുകണക്കിന് വിദ്യാർഥികളെ അന്യസംസ്ഥാന മെഡിക്കൽ കോളജുകൾ റാഞ്ചുന്നതായാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീംകോടതി നിശ്ചയിച്ച ഫീസിന്റെ പകുതിയുണ്ടെങ്കിൽ കർണാടകയിൽ എംബിബിഎസ് പ്രവേശനം ലഭിക്കും. നൂലാമാലകളില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്ത് അഡ‍്മിഷൻ ഏജന്റുമാരും ഈ അവസരം ഫലപ്രദമായി മുതലെടുത്തു
ആശങ്കപ്പെടേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കൊന്നും കാത്തു നിൽക്കാതെ കേരളം കടന്നവർ നൂറുകണക്കിനുണ്ട്. ഇവിടെ സ്വാശ്രയ പ്രവേശനം കുഴഞ്ഞുമറിഞ്ഞതേ പലരും ബദൽ മാർഗങ്ങൾ തേടി. ഇതരസംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിനെ ചെറുക്കാൻ മകേരളത്തിലെ സ്വാശ്രയ കോളജുകൾക്കുമായില്ല. എന്തിനു കാത്തു നിൽക്കണമെന്നായിരുന്നു വിദ്യാർഥികളിൽ പലരുടേയും ചോദ്യം. നീറ്റ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട നേരെ ചെന്ന് കർണാടകയിലോ തമിഴ്നാട്ടിലോ അഡ്മഷനെടുക്കാം. ഫീസ് ആറരലക്ഷം. ഏകജാലക ക്ലിയറൻസ്. ബോണ്ടും ബാങ്ക് ഗ്യാരന്റിയും വേണ്ടേ വേണ്ട. അറിഞ്ഞവരാരും ഈ അവസരം വേണ്ടെന്ന് വച്ചില്ല
കർണാടകയിൽ നാൽപത് ശതമാനം സീറ്റുകളാണ് അവിടുത്തുകാർക്കായി സ്വാശ്രയ കോളജുകളിൽ സംവരണം ചെയ്തിരിക്കുന്നത്.. ഇവർക്ക് ഫീസ് കേവലംഎഴുപത്തിയേഴായിരം രൂപ മാത്രം. തമിഴ്നാട്ടിലാകട്ടെ ഇത് രണ്ടരലക്ഷവും കേരളത്തിൽ പക്ഷേ സ്വാശ്രയ കോളജിൽ മെറിറ്റിൽ അഡ്മിഷൻ കിട്ടിയാലും പതിന്നൊന്നുലക്ഷം ഫീസ് കെട്ടണം. സ്ഥിതി ഇതായതോടെ മികച്ച വിദ്യാർഥികൾ പലരും ഇതരസംസ്ഥാനങ്ങളിലെ കോളജുകൾ പ്രവേശനം നേടിക്കഴിഞ്ഞു. ഈ അവസരം അഡ്മിഷൻ ഏജന്റുമാരും ഫലപ്രദമായി മുതലെടുത്തു