E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

പി.വി.അൻവറിന്റെ പാർക്കിന് അനുകൂലമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.വി.അൻവറിന്റെ പാർക്കിന് അനുകൂലമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകി. പാർക്കിന് അനുമതി നൽകിയത് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ്,വീഴ്ച ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേ സമയം പി.വി അൻവർ എംഎൽഎയുടെ ഒാഫീസിലേക്ക് ബിജെപി നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

പാർട്ടി നിലപാടിന് വിരുദ്ധമായി കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയും യുഡിഎഫ് ഭരണസമതിയും നിലപാട് സ്വീകരിച്ചതോടെയാണ് കെപിസിസി പ്രസിഡന്റ് മണ്ഡലം പ്രസഡന്റിനെയും പഞ്ചായത്ത് പ്രിസഡന്റിനെയും രഹസ്യമായി വിളിച്ചുവരുത്തി ശാസിച്ചത്.പഞ്ചായത്തിന്റെ നടപടി ക്രമങ്ങളെകുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും എംഎം ഹസ്സൻ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റി സമർപ്പിച്ച റിപ്പോർ‍ട്ടാണ് വീണ്ടും കെപിസിസി നിലപാടിന് തിരിച്ചടിയായിരിക്കുന്നത്.അൻവറിന്റെ പാർക്ക് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന പാർട്ടി നിലപാടിനോട് യോജിക്കാൻ പ്രാദേശിക നേതൃത്വം ഇനിയും തയ്യാറായിട്ടില്ല.പഞ്ചായത്തിന്റെ നടപടി ക്രമങ്ങൾ പാലിച്ചാണ് പാർക്കിന് അനുമതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.നടപടി ക്രമങ്ങളിൽ കെപിസിസി വീഴ്ച ചൂണ്ടിക്കാട്ടിയാൽ തിരുത്തും.പ്രാദേശിക വികാരം പാർക്കിന് അനുകൂലമാണെന്നും കൂടരഞ്ഞി മണ്ഡലം കമ്മിറ്റി നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.‍ഡിസിസി പ്രസിഡന്റിനാണ് റിപ്പോർട്ട് കൈമാറിയത്.അതേ സമയം അൻവറിനെതിരെ ബിജെപി നിലമ്പൂരിൽ നടത്തിയ മാർച്ച് ശോഭാസുരേന്ദ്രൻ ഉദ്ഘാ‍ടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ റിപ്പോർട്ട് അംഗീകരിച്ചാൽ പാർക്കിനെതിരായ സമരം ഡിസിസിക്ക് അവസാനിപ്പിക്കേണ്ടി വരും.