സ്വാശ്രയമെഡിക്കൽഫീസ് വർധന വിദ്യാർഥികളെ വൻസാമ്പത്തിക പ്രതിസന്ധിയിലാക്കി. 85 ശതമാനം സീറ്റിലും പതിനൊന്നുലക്ഷം ഫീസ് തീരുമാനിച്ച സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിനും വലിയ തിരിച്ചടിയാണ്. അതേസമയം ബാങ്ക്ഗ്യാരന്റി ഇല്ലാതെ അഞ്ച് ലക്ഷം രൂപക്ക് വിദ്യാർഥികളെ പഠിപ്പിക്കും എന്ന് ക്രിസ്ത്യൻ മെഡിക്കൽകോളജുകൾ അറിയിച്ചു.
മൂന്നാംഘട്ട അലോട്ട്മെന്റിന് എത്തിയ വിദ്യാർഥികളെ ഫീസ് വർധന അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അഞ്ചുലക്ഷമെന്ന ഫീസ് പോലും സാധാരണക്കാർക്ക് താങ്ങാനാകില്ല. 15 ദിവസത്തിനകം ആറ് ലക്ഷം ബാങ്ക് ഗ്യാരന്റി കൂടി എങ്ങിനെ കണ്ടെത്തുമെന്നാണ് ഉയരുന്ന ചോദ്യം.
സംസ്ഥാനസർക്കാരിന്റെ സ്വാശ്രയപ്രവേശനം സംബന്ധിച്ച നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടികൂടിയാണ് കോടതി വിധി. ആരോഗ്യമന്ത്രിയും വകുപ്പും പ്രവേശനകാര്യങ്ങളിൽകെടുകാര്യസ്ഥതകാട്ടി എന്ന വിമർശനവും കൂടുതൽ ശക്തമായി ഉയരും.
അതേസമയം അഞ്ച്്് ലക്ഷം രൂപക്ക് കുട്ടികളെ പഠിപ്പിക്കുമെന്ന് ക്രസ്ത്യൻ മെഡഡിക്കൽമാനേജ്മെന്റുകൾ അറിയിച്ചു.
ഇപ്പോഴുള്ളത് ഇടക്കാല വിധിയായതിനാൽ പ്രവേശനവും ഫീസും സംബന്ധിച്ച തീരുമാനം ഇനിയും ത്രിശങ്കുവിൽതുടരും. ഫീസ് നിർണ്ണയ സമിതിയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു.