കൊല്ലത്ത് വിദേശ കപ്പൽ വള്ളത്തിലിടിച്ച് അപകടത്തിൽപെട്ട് ആറു മൽസ്യതൊഴിലാളികളെയും കരയ്ക്ക് എത്തിച്ചു. ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്നും ഒന്നും ഓർമയില്ലെന്നും രക്ഷപെട്ടവർ പറഞ്ഞു. വള്ളത്തിലിടിച്ച കപ്പലിനെപ്പറ്റിയുള്ള സൂചനകൾ ഇവർ കോസ്റ്ൽ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഉച്ചയ്ക്ക് അപകടത്തിൽപെട്ട് മൽസ്യതൊഴിലാളികളെ അർധരാത്രി 12.15 നാണ് രണ്ടു ബോട്ടുകളിലായി നീണ്ടകര തുറമുഖത്ത് എത്തിയത്. അപകടത്തിൽപെട്ട വള്ളവും തീരത്ത് എത്തിച്ചു. എന്നാൽ വള്ളത്തിന് കാര്യമായ കേടുപാടുകൾ ഒന്നും പറ്റിയിട്ടില്ല.ആർക്കും സാരമായ പരിക്കില്ലെങ്കിലും എല്ലാവരും ക്ഷീണിതരായിരുന്നു. ആറുപേരെയും വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.എല്ലാവരും വള്ളത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ ഓർമയില്ലെന്നും രക്ഷപെട്ടവർ പറഞ്ഞു.
രണ്ടു പേർ നീന്തിയെത്തിയാണ് അപകടവിവരം അറിയിച്ചതെന്ന് രക്ഷപെടുത്തിയ ബോട്ടുകാർ പറഞ്ഞു. മറ്റു നാലുപേരും മറിഞ്ഞവള്ളത്തിൽ പിടിച്ചുകിടക്കുകയായിരുന്നു.
കപ്പലിന്റെ വിവരങ്ങൾ മൽസ്യതൊഴിലാളികളിൽ നിന്ന് കോസ്റ്റൽ പൊലീസ് ചോദിച്ചു മനസിലാക്കി. കറുത്ത നിറമുള്ള കപ്പലാണെന്നാണ് സൂചന നൽകിയിരിക്കുന്നത്. രണ്ടു കപ്പലുകൾ നിരീക്ഷണത്തിലാണ്.ഇതിൽ ഏതാണെന്ന ബോധ്യമായാൽ അവരോടെ അടുത്ത തുറമുഖത്ത് നങ്കുരമിടാൻ നിർദേശം നൽകും.