സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഓണനാളില്‍ റേഷൻ വ്യാപാരികൾ പട്ടിണി കിടക്കും. കമ്മിഷൻ നൽകാത്തതിലും കമ്മിഷൻ തുകയ്ക്ക് ആദായനികുതി ഈടാക്കാനുമുള്ള തീരുമാനങ്ങൾക്കെതിരെയാണ് പ്രതിഷേധം.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ തുക ലഭിച്ചിട്ടില്ല. മുപ്പതിനായിരം രൂപ മുതൽ മൂന്ന് ലക്ഷം വരെയാണ് കമ്മിഷൻ ഇനത്തിൽ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. സമരങ്ങൾ തുടർക്കഥയായതോടെ കമ്മിഷൻ കുടിശിക തീർക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. പണം വാങ്ങാനെത്തിയ വ്യാപാരികളോട് തുകയുടെ 20 ശതമാനം ആദായനികുതി അടയ്ക്കണമെന്ന് സർക്കാർ നിബന്ധനവെച്ചു. ഇതാണ് തിരുവോണനാളിൽ പട്ടിണികിടക്കാനുള്ള കാരണം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി വിതരണം കാര്യക്ഷമമാക്കുക, റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുക, റേഷന്‍വ്യാപാരികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും റേഷന്‍ വ്യാപാരികള്‍ മുന്നോട്ട് വയ്ക്കുന്നു. സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ഒക്ടോബർ മുതൽ സ്റ്റോക്ക് ബഹിഷ്കരണമുൾപ്പെടെയുള്ള സമരങ്ങൾക്കാണ് വ്യാപാരികൾ തയ്യാറെടുക്കുന്നത്.