E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-actress-attack
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദങ്ങള്‍. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ വാദങ്ങള്‍ ഖണ്ഢിച്ചായിരുന്നു പ്രതിഭാഗത്തിന്‍റെ ഒാരോദിവസത്തേയും വാദങ്ങള്‍. അതേസമയം ദിലീപിനെതിരെ കൂടുതല്‍ തെളിവുകളും ചോദ്യങ്ങളുമുയര്‍ത്തിയാണ് ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ദിലീപിന് ജാമ്യം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയൽ മാറ്റിവച്ചിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്. എന്നാൽ കേസിൽ ഇന്ന് വിധി പറയൽ ഉണ്ടാകില്ലെന്നും റിപ്പോർട്ട് ഉണ്ട്.

ജാമ്യത്തിനായി ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പള്‍സര്‍സുനി ജയിലില്‍ നിന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച ദിവസം തന്നെ ഡിജിപിയെ വിവരം അറിയിച്ചിരുന്നു. 20 ദിവസം വൈകിയെന്ന പൊലീസ് വാദം തെറ്റാണ്. ഡിജിപിയുടെ മൊബൈലിലേക്ക് തെളിവുകള്‍ വാട്സ് ആപ് ചെയ്തു. വിളിവന്നയുടന്‍ റെക്കോര്‍ഡ് ചെയ്ത് തെളിവാക്കി. ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ എടുത്തെന്നു പറയുന്ന പ്രതിക്ക് ദീലിപിന്റെ നമ്പര്‍ പോലുമറിയില്ല. നമ്പര്‍ തേടിയാണ് അപ്പുണ്ണിയെ വിളിച്ചത്. ഹോട്ടലിന്‍റെ പാര്‍ക്കിങ് സ്ഥലത്ത് കാറിലിരുന്ന് ഗൂഢാലോചന നടത്തിയെന്നത് അസംബന്ധം. പള്‍സര്‍ സുനിയും മറ്റ് നാലു ക്രിമിനലുകവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവം. ദിലീപിന്‍റെ കാറിന്‍റെ നമ്പര്‍ കത്തിലെഴുതിയെന്നത് മണ്ടത്തരം. ഇത്രയുമായിരുന്നു പ്രതിഭാഗം ഇന്ന് മുന്നോട്ടുവച്ച വാദങ്ങള്‍.

ദിലീപിന്‍റെയും പള്‍സര്‍ സുനിയുടേയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരു ടവറിന്റെ പരിധിയില്‍ വരുന്നെന്ന ചോദ്യത്തോടെയായിരുന്നു പ്രോസിക്യൂഷന്‍റെ വാദം തുടങ്ങിയത്. കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവന്‍ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പള്‍സര്‍ സുനി ആദ്യം ദിലീപിന്‍റെ പങ്ക് വെളിപ്പെടുത്തിയത്. ഗോവയില്‍ വച്ച് നടിയുടെ വീഡിയോയെടുക്കാന്‍ പള്‍സര്‍ സുനി ശ്രമിച്ചു.

ദിലീപിന്‍റെ പരാതികിട്ടും മുന്‍പ് ദിലീപിനെതിരെ മൊഴി ലഭിച്ചിരുന്നു. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. പള്‍സര്‍ സുനിയുടെ മൊഴികള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം. പൊലീസുകാരനെ സാക്ഷിയാക്കിയത് വേറെ തെളിവില്ലാത്തതുകൊണ്ടാമെന്ന് പ്രതിഭാഗം തിരിച്ചടിച്ചു. പൊലീസുകാരനെ ഉപയോഗിച്ച് കള്ളക്കളി കളിച്ചു. ഇത്തരം വിവരം അറിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയല്ലേ വേണ്ടതെന്നും പ്രതിയെ സഹായിക്കുകയാമോ വേണ്ടതെന്നും പ്രതിഭാഗം ചോദിച്ചു.