ബാലാവകാശ കമ്മിഷൻ നിയമന ഉത്തരവിൽ മന്ത്രി കെകെ ശൈലജയ്ക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി. നിയമനം മന്ത്രി സ്വന്തമായെടുത്ത തീരുമാനമല്ലാത്തതിനാൽ പ്രതികൂല പരാമർശം ഉചിതമായില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ ഈ വിഷയത്തിൽ തന്നെ വേട്ടയാടിയെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു
ലാവലിനിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ചിരിച്ചപ്പോൾ ഇന്നത്തെ ഊഴം മന്ത്രി കെകെ ശൈലജയുടേതായി. ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകിയത് രാഷ്ട്രീയക്കാരെ തിരുകികയറ്റാനാണെന്ന് സംശയിക്കേണ്ടി യിരിക്കുന്നു എന്ന സിംഗിൾ ബെഞ്ച് പരാമർശം ഹൈക്കോടതി നീക്കി. മന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിയമനം നടത്തിയത്. മന്ത്രിമാത്രമായെടുത്ത തീരുമാനമല്ലാത്തതിനാൽ പരാമർശങ്ങൾ ഉചിതമായില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അപേക്ഷ നൽകാനുള്ള തീയതി നീട്ടി നൽകുകമാത്രമാണ് മന്ത്രി ചെയ്തതെന്നും കോടതി വ്യക്തമാക്കി. പരാമർശങ്ങൾ നീക്കണമെന്ന സർക്കാർ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. പുതിയ വിജ്ഞാപനം ഇറക്കുമെന്നും അതനുസരിച്ച് അംഗങ്ങളെ നിയമിക്കുനമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഡിവിഷൻ ബെഞ്ച നീതിപൂർവമായി കര്യങ്ങളെ കണ്ടെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു കോടതി പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷം തന്നെ ക്രൂരമായി ആക്രമിച്ചെന്നും ശൈലജ പറഞ്ഞു
അതേസമയം ബാലാവകാശ കമ്മിഷനിൽ നിന്ന് രണ്ടംഗങ്ങളെ പുറത്താക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്