ദേശീയ പാതയോരത്തെ മദ്യശാല നിരോധനത്തിൽ സുപ്രീം കോടതി വ്യക്തത വരുത്തിയതോടെ സംസ്ഥാനത്ത് 300 മദ്യശാലകൾ തുറക്കാന്‍ വഴിതെളിഞ്ഞു. കേരളത്തില്‍ പഞ്ചായത്തുപരിധിയിലെ ദേശീയ, സംസ്ഥാനപാതയോരത്തുള്ള 183 എണ്ണം മാത്രമാണ് ഇനി അടഞ്ഞുകിടക്കുക. ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഇളവ് സുപ്രീംകോടതി തീരുമാനത്തോടെ അപ്രസക്തമായി.
മുനിസിപ്പൽ പരിധിയിലെ സംസ്ഥാനപാതകളിൽ മാത്രമാണ് സർക്കാർ തീരുമാനം നടപ്പായാൽ മദ്യശാലകൾ തുറക്കാനാവുക. അതേസമയം മുനിസിപ്പൽ,കോർപ്പറേഷൻ പരിധിയിലെ ദേശീയപാതകളിലെ മദ്യശാലകളും തുറക്കാൻ അനുമതി നൽകുന്നതാണ് സുപ്രീംകോടതി വിധി. അതായത് സർക്കാർ തീരുമാനമാണു നടപ്പലാകുന്നതെങ്കിൽ.ബിയർവൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ,ബവ്റിജസ് ഔട്്ലെറ്റുകൾ,ക്ലബുകൾ എന്നിവയടക്കം 219 മദ്യവിൽപനശാലകളായിരുന്നു സംസ്ഥാനത്ത് തുറക്കാനാകുമായിരുന്നത്.
ഇതിൽ ത്രീസ്റ്റാർ പദവിക്കും മുകളിലുള്ള 70 ബാറുകളും ഉൾപ്പെടുന്നു. എന്നാൽ സുപ്രീംകോടതി തീരുമാനം അനുസരിച്ചു തുറക്കാൻ കഴിയുന്ന മദ്യവിൽപനശാലകളുടെ എണ്ണം 300 ആയി ഉയരും. മാത്രമല്ല ബവ്റിജസ് കോർപറേഷൻ പൂട്ടിയ ഔട്‌ലെറ്റുകളിൽ ഒട്ടുമിക്കതും നഗരപരിധിയിലായിരുന്നു. വിധി വന്നതോടെ അടച്ചിട്ട 48 മദ്യവിൽപ്പനശാലകളിൽ, മിക്കതും തുറക്കാനാകും. കോടതി വിധി യുടെ അടിസ്ഥാനത്തിൽ വേണോ, പാതകൾ തരംതാഴ്ത്തി വേണോ മദ്യവിൽപനശാലകൾ തുറക്കേണ്ടത് എന്നതിൽ ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.