ഒാണത്തിനുള്ള സ്പെഷൽ പഞ്ചസാര വിതരണം പ്രതിസന്ധിയിൽ. തുഛമായ കമ്മിഷനിൽ പഞ്ചസാര ഏറ്റെടുത്ത് വിതരണം ചെയ്യേണ്ടെന്ന് റേഷൻ വ്യാപാരികൾ തീരുമാനിച്ചു. ഒരു കിലോ പഞ്ചസാരയ്ക്ക് 15 പൈസയാണ് വ്യാപാരികളുടെ കമ്മിഷൻ.
റേഷൻകട വഴിയുള്ള പഞ്ചസാര വിതരണം നിലച്ചിട്ട് മാസങ്ങളായി. ഈ സാഹചര്യത്തിലാണ് ഒാണത്തിന് സ്വന്തം ചെലവിൽ എല്ലാ കാർഡുടമകൾക്കും ഒരു കിലോ പഞ്ചസാര വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പഞ്ചസാര ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻവ്യാപാരികൾക്ക് ഭക്ഷ്യവകുപ്പിൽ നിന്ന് നിർദേശവും വന്നിട്ടുണ്ട്. എന്നാൽ തൽക്കാലം എടുക്കേണ്ടെന്നാണ് തീരുമാനം. 22രൂപയ്ക്കാണ് പഞ്ചസാര വിൽക്കേണ്ടത്. ഒരു കിലോയ്ക്ക് റേഷൻവ്യാപാരി അടയ്ക്കേണ്ടത് 21.85 പൈസയും. അതായത് ഒരു കിലോ വിറ്റാൽ കിട്ടുന്ന കമ്മീഷൻ വെറും പതിനഞ്ച് പൈസ. അഞ്ഞൂറ് കാർഡുള്ള വ്യാപാരിക്ക് ആകെ കിട്ടുക 75 രൂപയായിരിക്കും
വാതിൽപ്പടി വിതരണത്തിന്റ കരാറെടുത്തവർ കടകളിൽ എത്തിക്കുന്ന സാധനങ്ങൾ തൂക്കത്തിലും കുറവാണ്. പഞ്ചസാരയിലും ഈ കുറവ് വരുന്നതോടെ കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾക്ക് പറയുന്നു. പ്രമുഖ സംഘടനകളായ ഒാൾ കേരള റീട്ടെയിൽറേഷൻ ഡീലേഴ്സ് അസോസിയേഷനും,കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനുമാണ് നിസഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിപണിയിൽ പഞ്ചസാര 47 രൂപയാണ് പഞ്ചസാരയുടെ വില